Sunday 28 August 2011

അമ്മൂട്ടിയുടെ ഓണത്തിന്റെ നല്ലോര്മകള്‍...

എന്റെ ബാല്യത്തിന്റെയും ഓണത്തിന്റെയും ഓര്‍മ്മകള്‍ തുടങ്ങുന്നത് അച്ഛന്റെ വീട്ടിലെ കൂട്ടുകുടുംബത്തില്‍ നിന്നാണ്.ഓണക്കാലം അടുത്തെത്തിയതിന്റെ ആദ്യ സൂചന കിട്ടുന്നത് അന്നൊക്കെ,ഓണപ്പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി അച്ഛമ്മ നാളികേരം ആട്ടി ഭരണികള്‍ നിറയെ വെളിച്ചെണ്ണ കരുതി വയ്ക്കുന്നത് കാണുമ്പോള്‍..!തേങ്ങ ഉണക്കുമ്പോള്‍ തൊട്ട്   അത് ഭരണിയില്‍ എണ്ണ ആയി വരുംവരെ ഉള്ള ഓരോ ദിവസവും അച്ഛമ്മ ചോദിക്കും-"അമ്മൂട്ട്യെ എന്തൊക്കെ പലഹാരാ ഉണ്ടാക്കെണ്ടേ?" അച്ചപ്പം,ആലങ്ങ,മുറുക്ക്,ചീപ്പപ്പം,മുന്തിരിക്കൊത്ത്,മധുരസേവ, പക്കാവട, ഏത്തക്ക ചിപ്സ്,ഇങ്ങനെ വലിയൊരു ലിസ്റ്റ് മൂന്നു വയസുള്ള ഞാന്‍ തപ്പി പിടിച് പറയും.പറയ്യാന്‍ വിട്ടുപോയത് അച്ഛമ്മ പൂരിപ്പിക്കും.എല്ലാം ഉണ്ടാക്കിയാലും കഴിക്കാന്‍ വീട് നിറച്ച് ആള്ക്കാരുണ്ടല്ലോ.
 
എണ്ണ ഒക്കെ റെഡി ആയാല് എന്റെ അമ്മയും വല്യമ്മയും അമ്മായിമാരും ഒക്കെ ചേര്‍ന്ന് അരിയൊക്കെ കുതിര്‍ത്തു വലിയ ഉരലില്‍ ഇട്ട്‌  പൊടിക്കലാണ്. പലഹാരം ഉണ്ടാക്കാന്‍. .ചിറ്റപ്പന്‍ന്മാരും ഒരു കൈ സഹായിക്കും..തിണ്ണയില്‍ കയറില്‍ നിന്നു ഞാന്‍ ഉരലിലെക്ക് നോക്കി നിന്നിട്ടുണ്ട് കൌതുകത്തോടെ.അന്നൊകെ വേഗം ഒന്ന് വലുതയെങ്കില്‍ കുറച് അരി ഇടിക്കമായിരുന്നു എന്ന്‌ തോന്നിയിട്ടുണ്ട്.ഹിഹിഹിഹി..
ഓരോ ദിവസം രണ്ടോ മൂന്നോ പലഹാരം വച്ച് കുറെ ഐറ്റംസ് ഉണ്ടാക്കും.പല പല പാട്ടകളില്‍ അടച്ചു വയ്ക്കും.അന്നൊക്കേ എന്റെ ഫ്രോക്കില്‍ പലഹാരതിന്റേം വെളിച്ചെണ്ണയും മണം ആയിരിക്കും ചുടുന്ന അനുസരിച് ഉടുപ്പില്‍ വാരി വച് തുംബ് പൊക്കി പിടിച് തിന്നു നടക്കും.
 
അത്തം ആകുമ്പോള്‍ തലേന്ന് തന്നെ ചെളി മണ്ണ് കുഴച്ച് ,ചിറ്റപ്പന്‍ പത്ത് തട്ടുകള്‍ ഉള്ള അത്തം ഉണ്ടാക്കും.അതില് ഉണങ്ങുമ്പോള്‍ ചാണകം മെഴുകി റെഡി ആകി വക്കും.
ഓരോ ദിവസം ഓരോ സ്റെപ്പില്‍ പൂവ് ഇടും. തിരുവോണമാകുംപോള്‍ 10 തട്ടിലും പൂക്കള്‍ നിറയും.രാവിലെ കുളിച്ച് അമ്മായിയുടെ വളര്‍ത്തുന്ന പൂന്തോട്ടത്തില്‍ നിന്നു പല നിറത്തിലുള്ള കാശിതുംബകളും ജമന്തിയും..തൊടിയിന്നു വെളുത്ത ചെറിയ തുംബപൂവും ഒക്കെ ഓടി നടന്നു പറിച്ചെടുക്കും.പൂക്കള് ഇതള്‍ അടര്‍ത്തി കൊടുത്ത്  സഹായിക്കും
അമ്മായിമാരെ.അത്തത്തില്‍ പൂവ് വയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട്.വിരല്‍ തുമ്പില്‍, അതില് മെഴുകിയ ചാണകം പറ്റാതിരിക്കാന്‍..ഹിഹിഹിഹിഹി...
 
തിരുവോണത്തിന് രാവിലെ കുളിച്ച് പുത്തന്‍ ഉടുപ്പിട്ടാല് അതിന്റെ മേലെ കൂടെ ഒരു മഞ്ഞമുണ്ട്(ചെറിയ മഞ്ഞതോര്‍ത്തു)കൂടെ പിന്‍ ചെയ്തു വച്ചുതരും അമ്മ .അത് കുട്ടികള്‍ക്കുള്ളതാണ്.  സദ്യ വട്ടം ഒരുക്കുന്നതിനിടയ്ക്ക്  അച്ഛമ്മ ഓരോ ഓണക്കഥകള്‍ പറഞ്ഞു തരുമേ.പുള്ളിക്കാരി ആണ് എനിക്ക്‌ മാവേലിതമ്പുരാനെ പറ്റി ആദ്യം പറഞ്ഞു തരുന്നേ.കഥകളുടെ ഒരു അക്ഷയഖനി ആയിരുന്നു അച്ഛമ്മ. ചിറ്റപ്പന്മാരും അതേ. എന്നാലും അച്ഛമ്മ ചിലപ്പോള്‍ സത്യകഥകളും മറ്റു ചിലപ്പോള്‍ കള്ളകഥയും പറഞ്ഞു പറ്റിക്കും.എന്തായാലും,കുറെ ഏറെ കാര്യങ്ങള്‍..കഥകള്..!പിന്നെ കുഞ്ഞിലേ എന്റെ എല്ലാ സംശയങ്ങളും നിവാരണം ചെയ്യുക എന്ന കടമ്പ എന്തെങ്കിലും കള്ളം പറഞ്ഞു തന്നെങ്കിലും ക്ഷമയോടെ പരിഹരിക്കുന്ന മിടുക്കി ആയിരുന്നു..എന്റെ അച്ഛമ്മ..!
 
 ഓര്മ വച്ചപ്പോള്‍ ഒരു ഓണത്തിന് പറഞ്ഞുതന്നു ,ഉച്ചക്ക് ഉണ്ണാന്‍ മാവേലിതംബുരാന്‍ വരും..അതാണ്‌ ഇത്രേം കറിയൊക്കെ വയ്ക്കുന്നെ.ഞാന്‍ കരുതി ശരിക്കും വരും..!മൊത്തത്തില്‍ അച്ഛമ്മയുടെ ഒരു വര്‍ണന കൂടി വന്നു-വല്യ വയറും..കിരീടവും ഓലക്കുടയും,മെതിയടിയും..ഞാന്‍ എല്ലാം ഭാവനയില്‍ കണ്ടു.സദ്യ ഒക്കെ ഉണ്ടിട്റ്റ് ഞാന്‍ ഇങ്ങനെ കാത്തിരിക്കുവാ...ആള് ഇപ്പ വരും ഇപ്പ വരുമെന്ന്. ചിറ്റപ്പന്മാരും അമ്മായിമാരും കൂടി ഏറ്റു പിടിച്ചു-"എന്തായാലും വരും".കുറെ കാത്തിരുന്നു രാത്രി ആയപ്പോള്‍ ഞാന്‍ നിലവിളിക്കാന്‍ തുടങ്ങി.."എല്ലാ വീട്ടിലും വന്നു കാണും ഇവിടെ മാത്രം വന്നില്ല..എനിക്ക് ഇപ്പൊ കാണണേ.."എന്ന്‌.കരഞ്ഞു വിളിചു ചളാകുളമാക്കി..അങ്ങനെ പാതിരാത്രി ചിറ്റപ്പന്‍ അടുത്ത വീട്ടിലൊക്കെ  കൊണ്ട്‌ പോയി അവിടെയും ചെന്നില്ല എന്ന്‌ വിശ്വസിപ്പിച്ചിട്ടാ അവസാനം ഞാന്‍ ഉറങ്ങിയത്.(ഇപ്പോഴും ഈ കഥ എനിക്കൊരു പാരയാണ്. വിദേശത്തുള്ള ചിറ്റപ്പന്മാര് വരെ ഇന്നും തിരുവോണത്തിന് എന്നെ ഒരു സ്പെഷ്യല്‍ വിളി ഉണ്ട്..മാവേലി വന്നോ അമ്മുവേ..എന്ന്‌ ചോദിച്ച്)
പിന്നെ ഓണസദ്യക്കൊപ്പം അമ്മ ഉണ്ടാക്കുന്ന പാല്‍പായസം,അച്ഛമ്മയുടെ അടപ്രഥമന്‍, വല്യമ്മയുടെ കടലപ്പായസം..!
 
തിരുവോണത്തിന്റെ അന്ന് വൈകുന്നേരം,ദൂരെ താമസിക്കുന്ന വല്യമ്മയും മക്കളും കെട്ടിച്ചു വിട്ട അമ്മായിമാരും ഒക്കെ ഓണം കാണാന്‍ വരും.അപ്പോള് വീട്ടില്‍ ഉള്ളതിന്റെ ഇരട്ടി ആള്‍കാര്.രണ്ട് തെങ്ങിലായി കെട്ടിയ വല്യ ഊഞ്ഞാലില്‍ ഊഴം വച്ചാണ് ഞങ്ങള്‍ പിള്ളേര് ഇരിക്കുക.ആട്ടത്തിന് എണ്ണവും ഉണ്ട്.ആട്ടി തരാന്‍  ചേട്ടന്മാരും ചേച്ചിമാരും ഉണ്ട്.
വൈകുന്നേരത്തെ കളികളില്‍ ചിറ്റപ്പന്മാരും കൂടും, കണ്ണ് കെട്ടികളിക്കാനോ വലിയ പറമ്പില്‍ സാറ്റ് കളിക്കണോ ഒക്കെ.വീട്ടിലെ ബഹളം ആ  സമയത്ത് മെയിന്‍ റോഡു വരെ ചെല്ലും.
ആള്‍ക്കാര് അസൂയയോടെ നോക്കി പോകുന്നതും കണ്ടിട്ടുണ്ട്.കാരണം,അച്ഛന്റെ വീട്ടില്‍ പത്ത് മക്കള്‍ ആണേ..അവരും അവരുടെ പിള്ളാരും ഒക്കെ കൂടി ചേര്‍ന്നാല് പിന്നെ പറയണ്ടല്ലോ.
രണ്ടാം ഓണത്തിന്(തിരുവോണത്തിന്റെ പിറ്റെന്നാള്‍)അമ്മയുടെ വീട്ടില്‍ പോകാരന് പതിവ്.അവിടെ അപ്പുപ്പനും അമ്മുമ്മയും കാത്തിരിക്കും.സ്നേഹത്തിന്റെ കാര്യത്തില്‍ രണ്ട്
കടലുകളാണെ രണ്ടാളും.
 
എന്നില്‍ കഥകളും മൂല്യങ്ങളും ഓര്‍മകളും നിറച്ച എന്റെ അച്ഛമ്മയും സ്നേഹം മാത്രം അറിയുന്ന, ഒരിക്കലും ഞാന്‍ ദേഷ്യപെട്ടു കണ്ടിട്ടില്ലാത്ത എന്റെ അമ്മമ്മയും അപ്പുപ്പനും ഇന്ന് ഇല്ല. ഓരോരുത്തരായി മൂന്നു പേരും പോയി. അമ്മമ്മ മരിച്ചിട്ട് ഇന്നേക്ക് പതിനാറാം നാള്‍...അത് കൊണ്ട്‌ തന്നെ ഇത്തവണ എനിക്ക് ഓണമില്ല.പൊതുവേ വയസായവരെ ഇഷ്ടമായത് കൊണ്ടാകും,ഒത്തിരി ഇഷ്ടമായിരുന്നു അച്ഛമ്മയെ.. അപ്പുപ്പനെ.. അമ്മമ്മയെ..ഓണത്തിന്റെ ഓര്‍മകളില്‍ എന്നും അവരുടെ നിറഞ്ഞ സ്നേഹമാണ് കൂടുതലും!
--സ്നേഹ (അമ്മൂട്ടി )

Thursday 4 August 2011

വേലിയില്‍ ഇരുന്ന പൂവാലന്‍

ഇതൊരു കഥയല്ല..ഒരു ചെറിയ അനുഭവവിവരണം ..Ammutty!
 
ഞാനും  മീനുവും..അടുത്ത കൂട്ടുകാരികള്‍..
അയല്‍വാസികള്‍..ഒരേ സ്കൂളില്‍ ഒന്നാംതരം തൊട്ട്  പത്താംതരം വരെ പഠിച്ചവര്‍..
+2വിനും മറ്റൊര് സ്കൂളില്‍  ഒരേ ക്ലാസില്‍,ഒരേട്യുഷന്‍ ക്ളാസില്‍ പഠിക്കാന്‍  ഭാഗ്യംലഭിച്ചവര്‍ .അടുത്ത കൂട്ടുകാരികള്‍ എന്നതില്‍ ഉപരി അവള്‍ക് എന്റെ വീട്ടിലും എനിക്ക് അവള്‍ടെ വീട്ടിലും പൂര്‍ണ അംഗീകാരം ഉണ്ടായിരുന്നു.. എനിക്ക് സന്ദര്‍ശനത്തിനും കംബൈന്‍ സ്റ്റടിക്കും ഒക്കെ പോകാന്‍  അനുവാദം ഉണ്ടായിരുന്ന ഒരേ ഒരു സുഹൃത്ത് ഭവനം.കാരണം അവള്‍ക്ക് ആങ്ങളമാരില്ല... ഉള്ളത് ഒരു ചെറിയ അനിയത്തിയും അമ്മയും മാത്രം.
ഇപ്പോ മനസിലായല്ലോ എന്ത് കൊണ്ടാണ് അവിടെ പോകാന്‍ മാത്രം എന്റെ അമ്മ എനിക്ക് അനുവാദം തന്നത് എന്ന്..!ഇല ചെന്ന് മുള്ളില്‍ വീഴുമോ എന്നും മുള്ള് വന്നു ഇലയില്‍ വീഴുമോ എന്നും ഇലയുടെ അമ്മ ശ്രദ്ധിക്കണമല്ലോ..
 
ഇനി കാര്യത്തിലേക്ക് കടക്കാം..ഞാന്‍ ‍ ഉള്‍പെടുന്ന  അവള്‍ടെ കൂട്ടുകാരികള്‍ക്ക് അവളോട് അസൂയ തോന്നിയത് ഒരൊറ്റ കാര്യത്തിലായിരുന്നു... ഹിന്ദുആചാരപ്രകാരം അവള്‍ക്കു ഒരുപാട്  മുറചെര്‍ക്കന്മാര്‍  ഉണ്ട് . അതായത് അമ്മയുടെ ആങ്ങളയുടെയും അച്ഛന്റെ പെങ്ങള്ടെം പുത്രന്മാര്‍..സുന്ദരന്മാര് !
ആണ്‍കുട്ടികള്‍ കൂടുതല്‍ ഉള്ള,മുറക്ക് ആണോ പെണ്ണോ ഇല്ലങ്കില്‍ മാത്രം പുറത്തു നിന്ന് വിവാഹം ആലോചിക്കുന്ന യാഥാസ്ഥിതിക നായര്‍ കുടുംബം. അതിലാരെ തിരഞ്ഞെടുക്കണം  എന്ന കണ്‍ഫ്യൂഷന്‍  മാത്രേ  ഉള്ളൂ അവള്‍ക്ക്..കാരണം എല്ലാപേര്‍ക്കും അവളില്‍  ഒരു കണ്ണ് ഉണ്ട്..
 
ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ specialayi chocalate കൊണ്ടു വരണ മുറചെരുക്കന്‍..
പഠനകാര്യം  അന്വേഷിക്കുന്ന  ഒരു മുറചെരുക്കന്‍..
മഴയത്ത് കുടയും കൊണ്ട് സ്കൂളില് വരണ വേറൊരു മുറചെരുക്കന്‍..
മറന്നു വച്ച ടിഫിന്‍ ബോക്സുമായി പുറകെ വരുന്ന മറ്റൊരു മുറചെരുക്കന്‍..
 
ഇങ്ങനെ മൊത്തത്തില്‍ അവളൊരു 'ഭാഗ്യവതി' ആയിരുന്നു. എനിക്കെന്നല്ല ക്ലാസിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അസൂയ ആയിരുന്നു അവളോട്.. 'എടി ഏതെങ്കിലും ഒരാളെ നീ തിരഞ്ഞെടുക്ക്...എന്നാല്‍ പിന്നേ ബാക്കി ഉള്ളോരെങ്കിലും ഫ്രീ ആകുമല്ലോ'- എന്ന് അമര്‍ഷത്തോടെ ഒരുവള്‍ താക്കീത് വരെ ചെയ്തു..അവള്‍ ഏതു നല്ലത് ,ഏതു നല്ലത് എന്ന് മാര്ക്കിട്ടു തീര്‍ന്നിരുന്നില്ല അപ്പോഴും.. ഏകപക്ഷമായി അവള്‍ പ്രഖ്യാപിച്ചത് ഇതായിരുന്നു..
 
"17 വയസല്ലേ ആയിട്ടുല്ലു..എനിക്ക് കെട്ടാന്‍ ടൈം ഉണ്ടാലോ ഞാന്‍ ആരേം  
പ്രേമിക്കുന്നുമില്ല, അവര്‍ക്കെല്ലാം എന്നെ ഇഷ്ടമാണ് എനിക്കറിയാം.. പക്ഷെ ആരും എന്നെ പ്രോപ്പോസ് ചെയ്തിട്ടും ഇല്ല ഇത് വരെ.. കല്യാണപ്രായം ആകുമ്പോള്‍ ആരാണോ പണം കൊണ്ടും സ്വഭാവം  കൊണ്ടും സൌന്ദര്യം കൊണ്ടും യോഗ്യന്‍, ആ ഒരാള്‍ക്ക് എന്റെ ഗ്രീന്‍ സിഗ്നല്‍ .. "
 
ഞങ്ങള്‍  എല്ലാം  ഒരേ സ്വരത്തില്‍  ചോദിച്ചു...ആരായിരിക്കും ആ ഒരാള്‍?
 
എഞ്ചിനീയര്‍  മനുവേട്ടന്‍ ?  
ഗള്‍ഫുകാരന്‍  സൂരജേട്ടന്‍ ?
ബിസിനെസുകാരന്‍ ബാലുഏട്ടന്‍? 
സ്കൂള്‍മാഷ്  ദീപു ഏട്ടന്‍ ?
കൂടെ മത്സരിക്കുന്ന കോളേജ് കുമാരന് ശ്യാമേട്ടന്‍?
ആരായിരിക്കും  ആ  "ഭാഗ്യവാന്‍ ?"
 
അവള്‍ പറഞ്ഞു.."ആര് വേണേലും ആകാം..പക്ഷെ അവനാകില്ല..അവന്‍...!!!!"
 
"യേതവന്‍ ?" ഒരേ സ്വരത്തില്‍ ഞങ്ങള്‍ ചോദിച്ചു.
 
"അത്  നിങ്ങള്ക്ക് അറിയില്ലേ..tution ക്ലാസ്സിന്റെ സമീപം കൃഷ്ണന്റെ അമ്പലമില്ലെ? അവിടെ ആല്‍ത്തറയില്‍ എപ്പൊഴും ഇരിക്കണ ഒരുത്തനില്ലേ.. സ്കൂളുംകോളേജും വിടുമ്പോള്‍ ആളവിടെ ഹാജരായിരിക്കും..കള്ളുകുടി,തല്ലുപിടി,ചീത്ത കൂട്ട്കെട്ട്.. മൊത്തത്തില്‍ ഒരു തല്ലിപൊളി..പറയാന്‍ നാണമുണ്ട്..എന്നാലും പറയാം അവനും എന്റെ മാമന്റെ മോനാ..മുറചെരുക്കന്‍ number 7..അവന്‍ മാത്രം ഇപ്പോഴെ rejected.."
 
ഞങ്ങള്‍ക്ക് സമാധാനമായി..ഒരുത്തനെങ്കിലും ഉണ്ടല്ലോ  കൂട്ടത്തില്‍ കൊള്ളാത്തവന്‍ 
ആയിട്ട്.. അവളില്ലാത്ത സമയം  ഞങ്ങള്‍  കൂട്ടുകാരികള്‍  ഒരുമിച്ച് ഇരുന്നു പ്രാര്‍ഥിച്ചു...
ദൈവമേ ,ആ മഹാപാപി തന്നെ ഇവള്‍ടെ തലയില്‍ കയറണേ എന്താ അവള്‍ടെ അഹംകാരം!!!
 
പിറ്റേ ദിവസം സ്കൂളും ട്യുഷനും കഴിഞ്ഞു വൈകുന്നേരം വരുമ്പോള്‍ അവളെനിക്ക് അവനെ കാണിച്ച് തന്നു..അതാണ് ഇന്നലെ പറഞ്ഞ ആള്-വിഷ്ണു..ഞാന്‍ ഒളികണ്ണിട്ട് നോക്കി...
ഈശ്വരാ..!!
അവിടേം ദൈവം അവളില്‍ കരുണ കാണിച്ചിരിക്കുന്നു.സ്വഭാവത്തില് വിരൂപനെങ്കിലും രൂപത്തില്‍ സുന്ദരന്‍ ..!നല്ല വെളുത്ത നിറം..ഉയരം..അലസമായ തലമുടി.. സ്വഭാവത്തിന്റെതായ ചില്ലറ ലക്ഷണങ്ങള് മുഖത്ത് ഉണ്ട് എന്ന ഒരു കുറ്റം മാത്രം..!
 
ഞാന്‍  അവളെ  കളിയാക്കി ...
 
"എടി ഇവന്‍ മതി നിനക്ക്..പ്രത്യേകിച്ച് പണി ഒന്നുമില്ലാത്തത് കൊണ്ട്  നിന്നെ നന്നായിട്ട് പ്രേമിക്കാന്‍ അവനു സമയം കിട്ടും.24 മണിക്കൂറും നിന്നെ പ്രേമിക്കല് ‍ മാത്രം ആയിരിക്കും അവന്റെ പണി..നിനക്ക് ചേരും 2 പേരും എന്താ മാച്ച്..മീനു വിഷ്ണു..വിഷ്ണു മീനു.."
 
"പോടീ അവിടുന്ന് എനിക്കെങ്ങും വേണ്ട അവനെ.."അവള്‍ വെറുപ്പോടെ മുഖം തിരിച്ചു.
 
ഞാന്‍ എന്റെ സ്കൂളിലെ കൂട്ടുകാരികളോടും പറഞ്ഞു.. "tutionuപോകുന്ന വഴി കണ്ടു ഞാന്‍ അവനെ..ഇവള്‍ടെ ആ തല്ലിപൊളി മുറചെരുക്കനെ. ഇനി ഇവളെ അവനെ വച്ച് കളിയാക്കിയാല്‍ മതി..കണ്ടാലേ അറിയാം അവന്‍   ഒരു അലമ്ബാണെന്ന്..!!"കൂട്ടുകാര്‍ക്കും സന്തോഷമായി.!
 
ഞങ്ങള്‍ ഞങ്ങള്‍ടെ ഡ്യൂട്ടി പരമാവധി ഭംഗി ആക്കി ദിവസവും..അവന്റെ പേരില്‍ അവളെ കളിയാക്കി കൊല്ലാന്‍ തുടങ്ങി.
 
അതോടൊപ്പം..എന്നും വൈകുന്നേരം ട്യുഷന്‍ കഴിഞ്ഞു വരുന്ന സമയം  അവനെ കാണുമ്പൊഴും ഞാന്‍ അവളെ കളിയാക്കാന്‍  തുടങ്ങി..
 
5 ദിവസമായപ്പോള്‍  അവനും  ഞങ്ങളെ  ശ്രദ്ധിക്കാന്‍  തുടങ്ങി ..
 
അതോടെ എനിക്ക്  സാന്തോഷം കൂടി..കളിയാക്കല്‍ ശക്തമായി ഞാന്‍ തുടര്‍ന്നു..
 
അന്നന്നത്തെ ന്യൂസ്‌  മറ്റു കൂട്ടുകാരികള്‍ക്ക്  കൈ മാറാനും ഞാന്‍ മറന്നില്ല..
 
മീനു വല്ലാതെ വശം കെട്ടൂ..6 മത്തെ ദിവസം തൊട്ട് അവന്‍  ഞങ്ങളെ കാണുമ്പൊള്‍   ചിരിക്കാന്‍  തുടങ്ങി.ജസ്റ്റ്‌ ഒരു പുഞ്ചിരി..മീനുവിനും ചിരിക്കാതിരിക്കാന്‍ ആവില്ല.. കാരണം അമ്മാവന്റെ മോനല്ലേ?ബന്ധുക്കാരനല്ലേ..
 
അവളും അവനും ഒരു പുഞ്ചിരി കൈമാറും..ഞാന്‍ 2 ആളേം നോക്കി അര്‍ഥം വച്ച് ഒരു ചിരി ചിരിക്കും..ഇതൊരു പതിവായി..
 
2 ആഴ്ച ഇത്  തുടര്ന്നു...അപ്പൊ പയ്യന്‍  കുറച്ചൂടെ ആക്ടിവായി...ബൈക്ക് എടുത്ത് പുറകെ സ്ലോവായി ഓടിച്ച് വരാനും...ഞങ്ങളെ പാസ് ചെയ്തു കഴിയുമ്പോള്‍ .. തിരിച്ച് വീണ്ടും വരാനും..ഓരോ പോക്കിനും വരവവിനും പുഞ്ചിരികാനും തുടങ്ങി ..
അതായതു ദിവസവും കിട്ടികൊണ്ടിരുന്ന 1 ചിരിക്ക് പകരം ഒരു 20..30 ചിരികള്‍..!
 
ഞങ്ങള്‍ കൂട്ടുകാരികള്‍  മീനുവിനെ കളിയാകി ക്രൂശിക്കാന്‍ ഉള്ള  പണി പൂര്‍വാധികം ശക്തമാക്കി..മീനുവിനും  ചെറിയ  ഭയം തോന്നി  തുടങ്ങി ...
"ചെക്കന്‍ വന്നു ഇഷ്ടമാണെന്നോ മറ്റോ പറയുവോ? പറഞ്ഞാല്‍  സത്യമായും  ഞാന്‍ വീട്ടില്‍ പറയും.." അവള്‍  എന്നോട്  പറഞ്ഞു.
 
ഞാനും കൂട്ടുകാരികളും ആത്മാര്ധമായി പ്രാര്‍ഥിച്ചു.."ദൈവമേ അവന്‍ വന്ന്‌ എത്രയും വേഗം ഇവളെ പ്രോപ്പോസ് ചെയ്യണേ..എന്നിട്ട് വേണം ബാക്കി ഇരിക്കുന്ന ചീട്ടു കൂടെ കീറാന്‍..അവളുടെതെന്ന് അവള്‍ പറയുന്ന ബാക്കി പാവം ചേട്ടന്മാരെ രക്ഷിക്കാന്‍.."പക്ഷെ ആ ചെക്കന്‍ എന്താ വന്ന്‌ പറയാത്തെ?അവളെ ഇഷ്ടമാണെന്ന്?കുറെ നാളായി പുറകെ നടപ്പ് തുടങ്ങിയിട്ട്..ഒരു പുരോഗതി ഇല്ലല്ലോ...!
മീനുവിനേക്കാള് ടെന്‍ഷന്‍ ഞങ്ങള്‍ക്കായി.ആ ദിനം കാത്തു ഞങ്ങള്‍ ഇരുന്നു ..
 
ഒടുവില്‍ ......
 
അന്ന് രാവിലെ പതിവ് പോലെ സ്കൂളില്‍ പോകുവായിരുന്നു ഞാനും മീനുവും..സാധാരണ രാവിലെ അവനെ കാണാറില്ല..വൈകുന്നേരം tution പോയി വരുന്ന വഴിയിലാണ് അവന്റെ താവളം..അമ്പല പരിസരം..! പെട്ടെന്ന് അതാ അവന്‍  ഓപ്പോസിറ്റ്  നടന്ന്  വരുന്നു.അവള്‍  ചിരിച്ചു , അവന്‍ ചിരിച്ചു, ഞാന്‍  2 ആളേം നോക്കി ചിരിച്ചു.. എല്ലാം പഴയ പടി..
 
പക്ഷെ ..
പാസ്‌  ചെയ്ത ഒരുനിമിഷം അവന്‍പറഞ്ഞു, "oru minit "എന്ന്..
എന്റെ  ഉള്ളില്‍ ഒരായിരം ലഡ്ഡു ഒരുമിച്ച്  പൊട്ടി.അതാ അവന്‍  അവളെ പ്രോപോസ് ചെയാന്‍  പോകുന്നു..ഇന്ന് ക്ളാസില്‍  അവള്‍ക്കു ഓണമാണ്  തിരുവോണം..
മീനു+വിഷ്ണു..
 
മീനുവിന്റെ മുഖം ചുവന്നു.ദേഷ്യം, സങ്കടം എല്ലാംഉണ്ട് മുഖത്ത്..
 
അവന്‍ കാത്തു നില്ക്കുവാ..ഞാന്‍ അവിടെ തന്നെ നിന്നു.മീനുവിനെ ചെല്ലെടി എന്ന അര്‍ഥത്തില്‍ ഒന്ന് നോക്കി.
 
അവള്‍  1 സ്റെപ്  മുന്നോട്ട്  വച്ചു ..
 
അവന്‍ ഒന്ന് വിറച്ചു,എന്നിട്ട്  പറഞ്ഞു: "എനികൊരുകാര്യം പറയാനുണ്ട്.. വൈകുന്നേരം കാണുമ്പൊള്‍ പറയാം..എന്നും വരും വഴി തന്നെ വരണം"
 
ശ്ശെ..അവളെ  ഇഷ്ടമാണെന് പറയാന്‍ അവനു ചമ്മല്‍. ഇന്നൊരു ഫുള്‍ഡേ ടെന്‍ഷന്‍ അടിക്കണം, ഇവനിപോ  പറഞ്ഞൂടെ "മീനു  i love u " എന്ന്..എന്നാ നേരെ ക്ളാസില്‍ ചെന്ന് ഫ്രെഷായി എല്ലാം ബാക്കി  ഉള്ളവരോട്  വിത്ത്‌  ആക്ടിംഗ് വിളംബാമായിരുന്നു.. വൈകുന്നേരം പറഞ്ഞാല് പിന്നെ നാളെ വരെ കാത്തിരിക്കണം ഫ്രണ്ട്സിന്റെ അടുത്ത് ഇതൊന്ന് എത്തിക്കാന്‍ ശ്ശെടാ..!ഞാന്‍ വല്ലാതെ നിരാശപ്പെട്ടു.
 
ഒരു പ്രണയം പറയാന്‍ ധൈര്യമില്ലാത്ത ഇവനാണോ  വല്യ അലമ്പനും 
വീര-ശൂരപരാക്രമിയും എന്ന്  ഞാന്‍  മനസ്സില്‍ കരുതി ..
 
ചിന്തകള്‍ എല്ലാം അടക്കി  ഞങ്ങള്‍ സ്കൂളിലേക്ക് വീണ്ടും..ഞാന്‍ മീനുവിനെ കളിയാക്കി കൊന്നു വഴി നീളെ ..
 
സ്കൂളിലോ.....
ചെക്കന്‍  വൈകുന്നേരം..നിന്നെ ഇഷ്ടമാണെന്ന് പറയും..അങ്ങനെ ഇത്രേം 
സല്‍ഗുണസമ്പന്നന്മാര്‍  മുറചെരുക്കന്മാര് ഉണ്ടായിട്ടും അവസാനം നിന്നെ ഇഷ്ടമാണ്  എന്ന്‌ പറയാന്‍ ഒരു അലമ്പന്‍ മുറചെരുക്കന്‍വേണ്ടി വന്നല്ലോടി മോളെന്നു ഞങ്ങള്‍ കൂട്ടത്തോടെ അവളെ നോക്കി -പരിതപിച്ചു ..സഹതപിച്ചു ..സന്തോഷിച്ചു ..പ്രേമിച്ചാലും ഇല്ലങ്കിലും ഞങ്ങള്‍ടെ മനസ്സില്‍ ഇനി മീനു+വിഷ്ണു ഒണ്‍ലി എന്ന് അടിച്ചുറപ്പിച്ചു കൊടുക്കുകയും ചെയ്തു.
 
വൈകുന്നേരം..
 
എന്റെ  കണ്ണുകള്‍  (അവളുടെയും )  ഓരോ സ്റെപ്പിലും അവനെ  പ്രതീക്ഷിച്ച്    കൊണ്ടാണ് മുന്നോട്ട് നടക്കുന്നത്.അവള്‍ ഇടയ്കിടെ ജാമ്യം എടുക്കുന്നുണ്ട്. "അമ്മൂട്ടി..നീ എന്റെ  ബെസ്റ്റ് ഫ്രണ്ട് അല്ലേടി..അവന്‍ എന്തേലും പറഞ്ഞാല്‍  നമുക്ക് അതിവിടെ കളയാം..നാളെ സ്കൂളില്‍ ചെന്ന് പറയല്ലേടി..പ്ലീസ് "
 
ഞാന്‍  പറഞ്ഞു ..
"അത് വിശ്വാസവഞ്ചന അല്ലേടി ..നിന്നേം എന്നേം പോലെ ആ ക്ലാസിലെ മൊത്തംഗേള്‍സും കാത്തിരിക്കയല്ലെടി അവന്‍ നിന്നെ ഏതു വാക്കില്, എങ്ങനെ പ്രോപോസ് ചെയ്തു എന്ന് കേള്ക്കാന്..ഞാന്‍ എങ്ങനെ അവരെ ചതിക്കുമെടി..?" 
 
ഇങ്ങനെ അവളുടെ പ്രലോഭനങ്ങളില് വശംവധ ആകാതെ..അവളെ  കൂട്ടത്തോടെ  കളിയാക്കുന്നതിന്റെ  ത്രില്ല് മാത്രം സ്വപ്നം കണ്ടു ഞാന്‍ നടന്നു..
 
പെട്ടെന്ന് അതാ അവന്‍ ...
 
ഞങ്ങള്‍  2 പേരുടെയും  മനസ്സില്‍  ലഡ്ഡു പൊട്ടി..എന്റെയുള്ളില്‍ സ്വീറ്റ് ലഡ്ഡു.. അവള്‍ടെ ഉള്ളില്‍ ബിറ്റെര്‍ ലഡ്ഡു..
 
അവള്‍ ചിരിച്ചു..അവന്‍ ചിരിച്ചു.. ഞാന്‍  2 പേരെയും നോക്കി ചിരിച്ചു.. തനിയാവര്‍ത്തനം! അവന്‍  പറഞ്ഞു"1 മിനിറ്റ് ".രാവിലെത്തെ പോലെ അവള്‍ മുന്നോട്ട് ചെന്നു.പെട്ടെന്ന്  അവന്‍  എന്നെ നോക്കി..
"ഈ ആളെയാ വിളിച്ചേ..."
ഞാന്‍  ഒന്നു ഞെട്ടി..ഒഹ്..ഇതൊക്കെ നേരിട്ട് പറയാന്‍  മടി ആയിരിക്കും..കൂട്ടുകാര് ‍ആണല്ലോ ഹംസങ്ങള്‍ എവിടെയും..എന്നാലും ഈ ചെക്കന്റെ കാര്യം.. ഇഷ്ടമാണ് എന്ന് അവന്‍ അവളോട് നേരിട്ട് പറയുക..അതിനു  സാക്ഷ്യം  വഹിക്കുക..അവള്‍ടെ മുഖത്തെ expression കാണുക.. ഇതൊക്കെ ആയിരുന്നു എന്റെ പ്ളാന്‍.. നാളെ ചെന്ന് എല്ലാം വള്ളി പുള്ളി വിടാതെ കാത്തിരിക്കുന്ന കൂട്ടുകാരികള്‍ക്ക് വിളംബാന്‍ ഉള്ളതാ ..
ഏതായാലും പോട്ടെ സംഭവം പ്രേമം,i love u, മീനു + വിഷ്ണു..ആണല്ലോ..!
 
ഞാന്‍ ആത്മവിശ്വാസത്തോടെ, ഒരു ഹംസത്തിന്റെ  ഭാവത്തില്‍ അവന്റെ അരികിലേക്ക്  ചെന്നു.പറഞ്ഞോളൂ ചേട്ടാ..മീനുനെ ഇഷ്ടമാണെന്ന്..എന്ന ഭാവത്തില്‍ നിന്നു.അവന്‍..ശബ്ദം ഒന്ന് കനപ്പിച്ചു-:
 
" എനിക്ക് ഒരു കാര്യം പറയാനുണ്ട് തന്നോട്..എനിക്ക് തന്നെ ഇഷ്ടമാണ്...കുറെ ദിവസമായി പറയണം എന്ന് വിചാരിക്കുന്നു.."
 
ഞാന്‍ ഞെട്ടി..കണ്ണ് തുറിച്ചു വന്നു..
 
ശരീരത്തില് ശേഷിക്കുന്ന മുഴുവന്‍ ഊര്‍ജവും നാവിലേക്ക് ആവാഹിച്ച് ഞാന്‍ ചോദിച്ചു..
"ആരെ?..ആരെ ഇഷ്ടമാണെന്നാ ?"   
"തന്നെ തന്നെയാടോ.." ഞാന്‍ പിന്നേം ഞെട്ടി.
 
എന്നിട്ട് തിരിഞ്ഞു തൊട്ട് പിന്നില്‍ നില്‍ക്കുന്ന മീനുനോട്.."മീനു നീയിതിപ്പോ വീട്ടില്‍ ചെന്ന് പറയണ്ട..ഞാന്‍ പറഞ്ഞോളാം..സമയമാകുമ്പോള്‍ എന്റെ വീട്ടിലും..പിന്നെ..
(എന്നെ ഒന്ന് നോക്കിയിട്ട് ) ഈ കൊച്ചിന്റെ വീട്ടിലും.."
 
അവന്‍ നടന്ന് അകന്നു..
 
മീനുവിന്റെ മുഖത്ത് അമ്പരപ്പ്,ഒരു കുരിശു ഒഴിഞ്ഞൂന്ന് മാത്രല്ല കൂട്ടുകാരിയുടെ തലേല് വീണു എന്ന ആശ്വാസം.അതിലുപരി,നിനക്കിത് വേണം മോളെ എന്നുളള പരിഹാസം.. പിന്നെയും പല വികാരവിചാരങ്ങള്‍..ഞാന്‍ ഒന്നുംകാണുന്നില്ല കേള്‍ക്കുന്നില്ല.. മീനു പറഞ്ഞത് വച്ച്..ഒരു ഭൂലോക അലമ്പു കേസ് എന്റെ തലയിലേക്ക്..!എന്റെ മുഖഭാവം വര്‍ണ്ണിക്കാന്‍ വാക്കുകളുമില്ല..
 
ഏതായാലും,തൊട്ടടുത്ത രണ്ടു ദിവസം ആ ഷോക്കില്‍ വന്ന പനി കാരണം എനിക്ക് സ്കൂളില്‍ പോകേണ്ടി വന്നില്ല..പോയാല്‍...?????????
 
അത് കഴിഞ്ഞുള്ള ദിവസം ക്ലാസ്സില്‍ ചെന്നപ്പോഴേ..മീനുവും മറ്റുള്ള കൂട്ടുകാരികളും എന്നെ കാത്തു ഇരുപ്പുണ്ടായിരുന്നു.പല പല ആയുധങ്ങളും എന്റെ നേരെ മാറി മാറി വന്നു.എന്റെയും അവന്റെയും പ്രേമം ,കല്യാണം ,കുഞ്ഞിന്റെ പേരിടല്‍ ,ചോറൂണ് , അതിന്റെ കല്യാണം,തുടങ്ങി..ഞങ്ങള്‍ ഒരുമിച്ചിരുന്നു മുറുക്കാന്‍ ഇടിക്കുന്ന വരെ ഉള്ള കാര്യങ്ങള്‍ എന്റെ മുന്നില്‍ ഇരുന്ന് അവര്‍ ചര്‍ച്ച ചെയ്തു.
 
പാര ,വാള് ,കത്തി ,പേനക്കത്തി ,നഖംവെട്ടി ,ഉറുമി ,തോക്ക് ,തൊട്ട്  പല്ലുകുത്തി വരെ അവര്‍ മാറി മാറി എന്നില്‍ പ്രയോഗിച്ചു.!ഓരോ ആയുധവും മീനു തരാതരം മാറുന്നു. മറ്റുളവര്‍ ഏറ്റു വാങ്ങുന്നു.മുന്പ് ഞാന്‍ അവള്‍ക് നേരെ പ്രയോഗിച്ച പലതും എനിക്ക് നേരെ പൂര്‍വാധികം ശക്തിയില് അവള് എയ്തു വിടുന്നു...എല്ലാം ഞാന്‍ ഒറ്റക്ക് നിന്നു സഹിക്കുന്നു..(അല്ലാതെന്തു ചെയ്യാന്‍ )ശക്തമായ മൌനം കൊണ്ട് ഞാന്‍ അവരെ ഒരു പരിധിവരെ എതിര്‍ത്തു നിന്നു..പക്ഷെ ക്ളാസില്‍ ടീച്ചര്‍ വന്നപ്പോള്‍.. മറ്റു ഫ്രണ്ട്സ് പോയപ്പോള്‍..മീനു അടുത്തിരുന്ന എന്റെ  ചെവിയില്‍  പറഞ്ഞു:-
 
"എത്രനേരം നീ  മൌനം പാലിച്ചിരിക്കും  മോളെ..ശ്വാസം വിട്..ഇനി ഏതായാലും 
വൈകുന്നേരം അമ്പലത്തിന്റെ വഴി നമുക്ക് പോകണ്ട..2 ദിവസം കാണാതാകുമ്പോള്‍ അവന്‍ വേറെ ആളെ നോക്കും..നീ പേടിക്കണ്ട!"
 
ഞാന്‍ ഉറപ്പല്ലേ എന്ന മട്ടില്‍ ആശ്വാസത്തോടെ, ദയനീയമായി അവളെ നോക്കി.. അവള്‍  പൊട്ടിച്ചിരിച്ചു..എനിക്കും ചിരിക്കാതിരിക്കാനായില്ല..!

നിഴലായ്

ഒരു ഉത്തരേന്ത്യന്‍ ഗ്രാമപ്രദേശം..
 
നേരം പുലരാറാകുന്നു..അയാള്‍ നടന്നു വരികയാണ്.തോളില്‍ തൂങ്ങി കിടക്കുന്ന ഒരു ശരീരം,അതിന്റെ ഭാരം അലോസരപ്പെടുത്തുന്നു എങ്കിലും കാല് വലിച് നീട്ടി അയാള്‍ നടന്നു..തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നാണ് അയാളുടെ വരവ്..കൊയ്ത്തു കഴിഞ്ഞ ഗോതമ്പ് പാടങ്ങള്‍ക്ക് നടുവിലൂടെ നടന്ന്  അയാള്‍ പുതിയ ഗ്രാമത്തിലേക്ക് പ്രവേശിച്ചു.ആ ചുണ്ടില്‍ വല്ലാത്തൊരു ചിരി തെളിഞ്ഞു..ഒപ്പം തോളില്‍ കിടന്ന ശരീരം ഒന്നുകൂടെ ചേര്‍ത്ത് പിടിച്ചു..!സുഹൃത്തും ആ ഗ്രാമത്തിലെ വൈദ്യനുമായ ഭോലാരാമിന്റെ കുടില്‍ ലക്ഷ്യമാക്കി അയാള്‍ നടന്നു..!
ആ ഗ്രാമവും അയാളും..പുതിയ ഒരു പുലരിയിലേക്ക്..!
 
ആരായിരുന്നു അയാള്‍?
 
ആ ശരീരവും തോളിലേന്തി നടന്നു നീങ്ങിയ ആ ആള്--കാലു...കാലു ചരണ്‍ പരിഡ ..!
ഒരു ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവന്‍ കറയറ്റ യജമാന ഭക്തി പുലര്‍ത്തിയിരുന്ന ജമീന്ദാര്‍ കുടുംബത്തിലെ വിശ്വസ്തനായ പണിക്കാരന്‍,ആ കുടുംബത്തിലെ ജോലിക്കാരായിരുന്നു പരമ്പരാഗതമായി കാലു ഉള്‍പ്പെടുന്ന പരിഡ കുടുംബം. യജമാനഭക്തിയുടെ തീവ്രതയിലായിരുന്നു ആ കുടുംബത്തിലെ ഓരോ അംഗത്തിന്റെയും സന്തോഷം. അഞ്ചാമത്തെ വയസില്‍ ഗോവിന്ദ് ചൌധരി എന്ന പത്തു വയസുകാരന്‍ ജമീന്ദാര്‍ പയ്യന്റെ നിഴലായി മാറിയതാണ് കാലു..പിതൃക്കളില്‍ നിന്നു കടം കൊണ്ട യജമാനഭക്തിയുടെ നിറവില്‍ ഒരു ജീവിതം തന്നെ ഉഴിഞ്ഞു വച്ചു..ആ മനുഷ്യന്‍..!
 
പ്രധാനമായും കൃഷിയെ ആശ്രയിച് ജീവിക്കുന്ന പാവപ്പെട്ട ജനങ്ങളും, ആ ദേശത്തിന്റെ തന്നെ അധികാരികളും കൃഷി ഉടമകളുമായിരുന്ന ജമീന്ദാര്‍ കുടുംബവും-അതായിരുന്നു അയാളുടെ ഗ്രാമത്തിന്റെ മുഖചിത്രം.വിദ്യാഭ്യാസ ചിന്തകള്‍ ഒന്നും അക്കാലത്തു ആ ഗ്രാമത്തില്‍ ആരുടേയും ചിന്താമണ്ഡലങ്ങളില്‍ പോലും വന്നിട്ടില്ല.ഭാഗീകമായി ഒരു ഉഷ്ണപ്രദേശമായിരുന്നു അത് .ഗോതമ്പും ചോളവും പിന്നെ വിരളമായി കാണപ്പെട്ട നീര്‍തടങ്ങല്‍ക്കരികില്‍  ഉള്ളിയും കൃഷി ചെയ്യപ്പെട്ടിരുന്നു.വല്ലാതെ നേര്‍ത്ത പൊടിമണ്ണ് നിറഞ്ഞതായിരുന്നു ഭൂമി.ഇടയ്ക്കിടെ തല ഉയര്‍ത്തി നില്‍ക്കുന്ന പനകള്‍, പാടങ്ങള്‍ക്കിടയിലെ തണല്‍ വിരിപ്പുകളായി. ഗ്രാമീണര്‍ ധാന്യങ്ങള്‍ വിളവ്‌ ചെയ്യുന്നതിലും സംഭരിക്കുന്നതിലും കൊയ്ത്ത്‌ ഉത്സവങ്ങളിലും സന്തുഷ്ടരായി ജീവിച്ച് പോന്നു. എന്നാല്‍ ചുരുട്ടും പാനും പനംകള്ളും ചിലരുടെ എങ്കിലും ദൌര്‍ബല്യങ്ങളായി.
 
കാലുവിന്റെ ബാല്യ-കൌമാര-യൌവ്വന ദശകള്‍ മാറ്റം വരുത്തിയത് അവന്റെ ശരീരത്തിനെ  മാത്രമായിരുന്നു.മനസ് പാകപ്പെട്ടത് ഒരേ ഒരു ഭാവത്തിലും-കറയറ്റ യജമാന ഭക്തി! അവന്റെ ദിനചര്യകള്‍ എല്ലാം തന്നെ വളര്ന്നതും മാറ്റങ്ങള്‍ വന്നതും പത്ത് വയസുകാരന്‍ യജമാനന്റെ വളര്‍ച്ചക്കും താല്പര്യങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. കാലപ്രവാഹത്തില്‍ കുടുംബത്തിന്റെയും ദേശത്തിന്റെയും അധികാരം തന്റെ യജമാനന്റെ കൈയില്‍ വന്നു ചേര്‍ന്നതോടെ മറ്റു ജോലികാര്‍ക്കിടയില്‍ കാലുവിന്റെ മതിപ്പും ഉയര്‍ന്നു.ഒരു കുടുംബജീവിതം പോലും മറന്ന് കാലു യജമാനപരിചരണത്തില്‍ മുഴുകി.
 
നാലര വെളുപ്പിന് ഉണര്‍ന്നു യജമാനസേവ ആരംഭിക്കും കാലു.ഗോവിന്ദ് ചൌധരി എന്ന ചൌധരി സാബിന് എന്തിനും ഏതിനും അവന്റെ തുണ ആവശ്യമാണ്.രാവിലെ താന്‍ ഉറക്കറ വിട്ട് ഇരുപ്പു മുറിയിലേക്ക് വരുമ്പോള്‍ തന്നെ കാലു അവിടെ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമായ കാര്യം.വെളുത്ത കുര്‍ത്തയും ധോത്തിയും ധരിച്ച് രണ്ടു കാതിലും കടുക്കനുമിട്ട് പറ്റെ വെട്ടിയ മുടിയുമുള്ള ആ ചെറുപ്പക്കാരന്‍  അവിടെ അതനുസരിച്ച് കാത്തു നില്‍പ്പുണ്ടാകും.പിന്നെ എല്ലാ ആവശ്യങ്ങള്‍ക്കും നിഴല്‍ പോലെ ഒപ്പം കാണുകയും ചെയ്യും. സ്വന്തം ഭാര്യക്ക്‌ പോലും അദ്ദേഹത്തിന്റെ മേല്‍ അത്രയ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നുവോ എന്ന്‌ സംശയം തോന്നും.
 
പ്രഭാതത്തോടെ യജമാനനോടൊപ്പം വയലിലൂടെ ഒരു സവാരി..അവിടെ തുടങ്ങും ഓരോ ദിവസവും..വീട്ടിലെത്തി സാബ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു വന്നാലുടന്‍ ആഹാരകാര്യങ്ങള്‍ കാലു മേശമേല്‍ ഒരുക്കിയിരിക്കും..അതിനു മുന്പ് വരെ അടുക്കള ജോലിക്കാര്‍ക്കിടയില്‍ തിക്ക് മുട്ടി നിന്നു എല്ലാം നോക്കിയും രുചിച്ചും നോക്കും. മേന്മയുള്ളതും രുചികരവുമായ ഭക്ഷണവസ്തുക്കള്‍ മാത്രമേ ആ തീന്മേശയില്‍ യജമാനന് വേണ്ടി നിരത്തുവാന്‍ കാലു അനുവധിച്ചിരുന്നുള്ളൂ. യജമാനത്തി സാബിന് ഭക്ഷണം വിളമ്പി കൊടുക്കുമ്പോള്‍, അടുക്കളയില്‍ നിന്നു കൊണ്ടു തന്നെ പ്രഭാത ഭക്ഷണം അയാള്‍ കഴിക്കും.മോട്ടോര്‍ ജീപ്പില്‍  അകമ്പടി സേവിക്കും. കൊയ്ത്തു നടക്കുന്ന പാടത്തേക്കോ പട്ടണത്തിലേക്കോ വിരുന്നിനോ എവിടെയുമാകട്ടെ കുടയും പാന്പെട്ടിയും കൈയ്യിലേന്തി കാലു അനുഗമിക്കും.ആ മനോഗതം എന്ത് തന്നെ ആയാലും അത് ശരിയായി ഗ്രഹിക്കുന്ന സേവകന്‍..!
 
രാത്രി നേരങ്ങളില്‍  കൂട്ടുകാരോട് ഒത്തുള്ള ആഘോഷം പതിവാണ്  ചൌധരി സാബിന്.
പനംകള്ള് നുരഞ്ഞു പൊന്തുന്ന ആ വേളകളില്‍ യജമാനത്തി പോലും ഭര്‍ത്താവിനെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ആശ്രയിച്ചിരുന്നത് കാലുവിനെ ആണ്.കൂട്ടുകാരെ പരിചരിക്കാന്‍  മറ്റു പരിചാരകരെ സേവക്കു വയ്ക്കുമ്പോള്‍,തനിക്കല്ലാതെ മറ്റാര്‍ക്കും കാലു പരിചരണം ചെയ്യുന്നത് ചൌധരി സാബ് ഇഷ്ടപ്പെട്ടിരുന്നില്ല.. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന് ഉറക്കറയില്‍ കുടിക്കാനുള്ള ചൂടുവെള്ളം കരുതി വയ്ക്കുന്നതോടെ കാലുവിന്റെ  ഒരു ദിവസം പൂര്‍ണമാകും.
 
ഒരിക്കല്‍ പോലും കാലുവിനെ ശാസിക്കുകയോ  ശകാരിക്കുകയോ ചെയ്യണ്ട ആവശ്യം യജമാനന് വന്നിട്ടില്ല.അധികം വാക്കുകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം..ചൌധരി സാബിന്റെ പല വിധത്തിലുള്ള നോട്ടങ്ങള്‍..ചിലപ്പോള്‍ അര്ഥപൂര്‍ണമായ ചില മൌനങ്ങള്‍..ചില മൂളലുകള്‍..അത്രമാത്രം.അതില്‍ ദേഷ്യമോ വിലക്കോ സമ്മതമോ അങ്ങനെ എന്തെങ്കിലും ഒരു ഭാവം..കാലുവിനത് ഗ്രഹിക്കാന്‍ നിമിഷങ്ങള്‍ തന്നെ ധാരാളം.സത്യത്തില്‍ യജമാനന്‍ ഭൃത്യനെ ആണോ ആശ്രയിച്ചിരുന്നത് എന്ന്‌ തോന്നിപ്പോകും ചില നേരങ്ങളില്‍.അത്രയ്ക്ക് ഇഴയടുപ്പമുള്ള ബന്ധം. 
 
വര്‍ഷങ്ങള്‍ പലതു കടന്നു പോയി..
കാര്യങ്ങള്‍ എല്ലാം ഒരേ താളത്തില്‍ ഒരേ വേഗത്തില്‍ അതോടൊപ്പം നീങ്ങി- ചൌധരി സാബ്‌ പക്ഷാഘാതം വന്നു കിടപ്പിലാകും വരെ...!അതിനു ശേഷം കാര്യങ്ങള്‍ വളരെ വേഗമാണ് കീഴ്മേല്‍ മറിഞ്ഞത്.രാധാഭായ് എന്ന കുലീന സ്ത്രീ..യജമാനത്തി... ചൌധരി സാബിന്റെ ഭാര്യ ..അധികാരിയും അഹമ്ഭാവിയുമായി. നിനച്ചിരിക്കാതെ കിട്ടിയ സ്വാതന്ത്ര്യവും അധികാരവും വഴി വിട്ട പല ചെയ്തികളിലും ചെന്നെത്തി.അവരില്‍ സ്വഭാവവ്യത്യാസങ്ങള്‍ ജനിപ്പിക്കാന്‍ ജോലിക്കാരുല്പ്പെടെ പലരും തിടുക്കപ്പെട്ടു.എല്ലാപേര്‍ക്കും അവരുടെതായ സ്വാര്‍ഥലാഭങ്ങള്‍ ഉണ്ടായിരുന്നു.!
 
അപ്പോഴും കാലു സേവകനും പരിചാരകനുമായി തുടര്ന്നു..
ജമീന്ദാര്‍ ഭവനത്തില്‍,ആ ചലനമറ്റ അവസ്ഥയില്‍,യജമാനന് വേണ്ട ഭക്ഷണം മുറിയിലെത്തിക്കാനും..പ്രാഥമികാവശ്യങ്ങള്‍ക്ക് സഹായിക്കാനും മറ്റാരെയും അയാള്‍ അനുവദിച്ചില്ല.എല്ലാം സ്വയം ഏറ്റെടുത്തു ചെയ്യാന്‍ തുടങ്ങി.ഭാര്യയുടെ അവഗണനയിലും തന്റെ വിധിയിലും മനം നൊന്ത് ഒഴുകിയിരുന്ന യജമാനന്റെ കണ്ണുകള്‍  അയാള്‍ വൃത്തിയുള്ള തൂവാലകള്‍ കൊണ്ടു ഒപ്പി മാറ്റി. ഭക്ഷണത്തിനുള്ള നിഷേധം മാത്രം കാലു അദ്ദേഹത്തിന് അനുവദിച്ച്  കൊടുത്തില്ല.
 
ഒരു മുറിയിലേക്ക്  മാത്രമായി ഒതുങ്ങി, ചൌധരി സാബിന്റെ ലോകം.ആ സമയം മറ്റാരെയും കാണാന്‍ പോലും അദ്ദേഹം ഇഷ്ടപെട്ടിരുന്നില്ല.കാലു തന്റെ കടമകള്‍ പൂര്‍വാധികം ഭംഗി ആക്കുന്നതില്‍ മുഴുകി.പലപ്പോഴായി മുറിയില്‍ കടന്നു വന്നിരുന്ന ഭാര്യ ഉള്‍പെടുന്ന ബന്ധു ജനങ്ങള്‍ വാക്കാല്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ മാത്രം എങ്ങനെ പരിചരിക്കണം എന്നറിയാതെ അയാള്‍ കുഴങ്ങി.ആ സമയങ്ങളില്‍ അയാള്‍ വല്ലാതെ അലോസരപ്പെട്ടു.നോവുന്ന മനസിന്‌ മരുന്നായി യജമാനന്‍ മദ്യം
ആവശ്യപെടുമ്പോള്‍ വേദനയോടെ അത് പകര്‍ന്നു നല്‍കി.

പക്ഷാഘാതം വന്നു തളര്‍ന്ന ശരീരത്തില്‍ വസൂരി പൊന്തിയത് വിധിയുടെ മറ്റൊര് വിളയാട്ടം.അക്കാരണം കൊണ്ട് യജമാനന്‍ വീട്ടില്‍ നിന്നും പുറം തള്ളപ്പെട്ടത് ഭാര്യാതീരുമാനം.രാധാഭായിക്ക് സഹായത്തിന് ആളുണ്ടായിരുന്നു-കരുത്തരായ അവളുടെ ബന്ധുക്കള്‍.സ്വത്ത് വകകളുടെ അധികാരം പിടിച്ചടക്കാനും ഒപ്പം നിഷ്പ്രയാസം ഭര്‍ത്താവിനെ വലിച്ചെറിയാനും ആ സ്ത്രീക്ക് കഴിഞ്ഞു.ഗ്രാമീണരെ ഭയത്തിന്റെ ചങ്ങലയില്‍ പൂട്ടിയിടാന്‍,ശക്തമായ മര്‍ദ്ദനമുറകളും..തീ തുപ്പുന്ന തോക്കിന്‍ കുഴലുകളും ധാരാളമായിരുന്നു..പാടത്തിനടുത്തെ ചെറിയ വീട്ടില്‍ സ്വസ്ഥമായ ചികിത്സക്ക് എന്ന പേരില്‍ ചൌധരി സാബിനെ അവര്‍ പുറംതള്ളി. ഭൃത്യന്‍ ,യജമാനനെ ഏറ്റെടുക്കേണ്ടി വന്ന അത്യപൂര്‍വമായ സാഹചര്യം അവിടെ വന്നു ചേര്ന്നു. ഒന്നിനും ഒരു കുറവ് വരുത്താതെ യാതൊരു ഭയവുമില്ലാതെ കാലു പരിചരിച്ചു-
വസൂരി വന്നു പൊട്ടിയ  ആ ശരീരവും മുറിവേറ്റ മനസും..!
 
വേപ്പെണ്ണയും നാടന്‍ മരുന്നുകളും മണക്കുന്ന ആ കൊച്ചു വീട്ടിലേക്ക് നടുക്കുന്ന മറ്റൊര് വാര്‍ത്ത വന്നു ചേര്ന്നു.രാധാഭായി പുനര്‍വിവാഹം ചെയാന്‍ പോകുന്നു.ആചാരപ്രകാരം ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ പാടില്ലാത്ത കാര്യം.ഗ്രാമനിയമങ്ങള്‍ക്ക് എതിരായ കാര്യം. എന്നാല്‍ രോഗിയായ ഭര്‍ത്താവിന്റെ മരണം കൊണ്ട് എളുപ്പത്തില്‍ സാധൂകരിക്കാവുന്ന ഒന്ന്..! ബന്ധുക്കള്‍ അക്കാര്യത്തിന് പണവുമായി സമീപിച്ചതോ..കാലുവിനെ തന്നെ.!അത് കേട്ട അയാള്‍  ഒരു ഭ്രാന്തമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു..യജമാനന്റെ മരണം-ആ ഒരു വെറും ചിന്ത പോലും അയാള്‍ക്ക് സഹിക്കാനായില്ല.
അവരെ നിരസിക്കുംപോള്‍ ഒന്ന് അയാള്  തീരുമാനിച്ചു.-കൊല്ലണം ഒരാളെ..മറ്റാരെയുമല്ല യജമാനത്തിയെ..!ഇല്ലെങ്കില്‍ അദ്ദേഹത്തിന്റെ  ജീവന് ആപത്താണ്.അന്ന് രാത്രി തന്നെ ആ ജമീന്ദാര്‍ ഭവനത്തില്‍ സര്‍വ സ്വാതന്ത്ര്യമുണ്ടായിരുന്ന കാലു അതിനു ശ്രമിച്ചു...!ഗ്രാമത്തിലെ ചതിയന്മാര്‍ക്കുള്ള ശിക്ഷ-കഴുത്തരുത്ത് കൊല,അതിനാണ് അവന്‍ ശ്രമിച്ചത്.ശ്രമം പാളി പിടിക്കപ്പെടുമ്പോള്‍ ജീവന്‍ തിരിച്ചു കിട്ടുമെന്ന് അവന്‍ കരുതിയതേ ഇല്ല...!  
 
പിറ്റേ ദിവസം ബന്ധിതനായ അവനെ ഗ്രാമസഭയിയില്‍ ഹാജരാക്കി.തനിക്കെതിരെ ഉന്നയിച്ച തെറ്റായ കുറ്റാരോപണം കേട്ട് കാലു പുളഞ്ഞു പോയി-ഗ്രാമത്തിന്റെ ഇപ്പോഴത്തെ അധികാരിയായ രാധാഭായിയെ ശാരീരികമായി കടന്നാക്രമിക്കാന്‍ ശ്രമിച്ചു!!!!!!!!!സ്ത്രീകളുടെ മാനാഭിമാനത്തിന് ഗ്രാമീണര്‍ക്കിടയില്‍ ഉണ്ടായിരുന്ന മൂല്യം വളരെ മതിക്കത്തക്കതായിരുന്നു. തല്‍ക്ഷണം ശിക്ഷ പ്രഖ്യാപിക്കപ്പെട്ടു-ഭ്രാന്തനെന്നു മുദ്രകുത്തി ഗ്രാമത്തില്‍ നിന്നു ഭ്രഷ്ട്ട്. ആ ഗ്രാമം വിട്ടു അയാള്‍ മറ്റു ഗ്രാമങ്ങളില്‍ എവിടെ എങ്കിലും പൊയ്ക്കോളണം.കാലുവിനെ അകറ്റിയാല്‍ പിന്നെ ചൌധരി സാബിന്റെ കാര്യത്തില്‍ അവര്‍ക്കെന്തും നിഷ്പ്രയാസം സാധിക്കാം.അങ്ങനെ ആരുടെ ഒക്കെയോ ആസൂത്രണ ചിന്തകള്‍ അങ്ങനെ അയാളുടെ വിധി എഴുതി..

അധികം ആരോടും സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല കാലു.ഒരു നിസംഗനായ മനുഷ്യന്‍.വാക്കിനേക്കാള്‍ പ്രവര്‍ത്തിയില്‍ വിശ്വസിക്കുന്നവന്‍. ചൌധരി സാബ്‌ ആയിരുന്നു അയാളുടെ ലോകത്തിന്റെ കേന്ദ്രം.അതിനെ ചുറ്റി  മാത്രം സഞ്ചരിക്കാന്‍ ശേഷിയുള്ള ഒരു മനുഷ്യന്‍.ശിക്ഷാവിധി കേട്ട് അയാള്‍ തളര്‍ന്നിരുന്നു.സ്വന്തം നാട്ടുകാരും കുടുംബക്കാരും പോലും അയാളെ വല്ലാണ്ട് അവിശ്വസിച്ചിരിക്കുന്നു.ഗ്രാമം വിട്ടു പോകുക എന്ന്‌ വച്ചാല്‍ യജമാനനെ വിട്ടു പോകുക എന്നതാണ്.ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചുട്ടു നീറി.അദ്ദേഹത്തെ ഈ അവസ്ഥയില്‍ വിട്ടു പോകാനാകില്ല..ആ ജീവന് വേണ്ടിയാണ് വിറയ്ക്കുന്ന കൈകളില്‍ കത്തിയേന്തിയത്.എന്നിട്ടും..നേരം ഇരുട്ടും വരെ അയാള്‍ ഒരേ ഇരുപ്പ് ഇരുന്നു.കുനിഞ്ഞു മുട്ടിന്മേല്‍ മുഖമണച്ച് ഒരേ ഇരുപ്പ്.
 
നേരം ഇരുട്ടിയതും പതിയെ നടന്നു അയാള്‍ പാടവക്കത്തെ ആ കൊച്ചു വീട്ടിലെത്തി..
ശരീരം പൊട്ടി പിളരുന്ന പോലെ വേദനിക്കുന്നുണ്ടായിരുന്നു അയാള്‍ക്ക്.തലേന്ന് കിട്ടിയ മര്‍ദ്ദനത്തിന്റെ ബാക്കിയിരുപ്പുകള്‍ ശരീരത്തെ വേദനിപ്പിച്ച് രസിക്കുന്നു!ഒറ്റ മുറി വീട്ടില്‍ ഒത്തനടുക്കായി യജമാനനെ കിടത്തിയ കട്ടില്‍.ഔഷധങ്ങള്‍ നിറച്ച മെത്തയില്‍ ആ രൂപം..ജനാലയില്‍ നിന്നുള്ള നിലാവിന്റെ വെളിച്ചം അദ്ദേഹത്തിന്റെ വസൂരിപ്പാടുള്ള മുഖം കൃത്യമായി കാണിച്ചു തരുന്നു..
 
എല്ലാം മറന്ന് കാലു വേഗം അടുപ്പ് കൂട്ടി..ആഹാരം തയാറാക്കി..അദ്ദേഹത്തെ കഴിപ്പിച്ചു..അവര്‍ പരസ്പരം ഒന്നും ഉരിയാടിയില്ല.തലേന്ന്  രാത്രിയിലെ കാലുവിന്റെ ശ്രമമോ..ഇന്ന് മുഴുവന്‍ അയാള്‍ അനുഭവിച്ച യാതനകളോ ഭ്രഷ്ടോ ഒന്നും ചൌധരി സാബ്‌ അറിഞ്ഞിരുന്നില്ല.പക്ഷെ അദ്ദേഹത്തിന്റെ മുഖവും മ്ലാനമായിരുന്നു.കാലുവിന്റെ മുഖഭാവത്തില്‍ നിന്ന് അവന്‍ ദുഃഖിതനാണ് എന്ന്‌  ഊഹിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നേക്കാം..!
 
ഭക്ഷണശേഷം യജമാനന്റെ ദേഹം ചൂട് വെള്ളം കൊണ്ട്‌ തുടച്ചെടുത്തു.കയ്ക്കുന്ന മരുന്നുകള്‍ കഴിപ്പിച്ച ശേഷം, പതിവുപോലെ നാവിലേക്ക് തേന്‍ ഇറ്റിച്ച് കൊടുത്തു. ചൂടുവെള്ളം കുടിപ്പിച്ചു.ഉറങ്ങാന്‍ കിടത്തിയ ശേഷം കാലു ആ മുഖത്തേക്ക് ഒന്ന് കൂടി നോക്കി..ആ കണ്ണിലേക്ക്-"നാളെ മുതല്‍ ഞാനില്ല..കല്പന അനുസരിച് എനിക്ക്‌ ഇവിടം വിട്ടു പോയെ തീരു..പക്ഷെ ഉപേക്ഷിച് പോകാന്‍ ആകില്ല എനിക്ക്‌ " ആ മനസ് ഇങ്ങനെ എന്തൊക്കെയോ നിസഹായതയോടെ പറഞ്ഞു..! പക്ഷെ വാക്കുകള്‍ പുറത്തേക്ക് വന്നില്ല..
 
നിറഞ്ഞ മൌനത്തിന് ഒടുവില്‍,കാലുവിന്റെ കയ്യില്‍ ചൌധരി സാബ്‌ അമര്ത്തിപിടിച്ചു. ആ കണ്ണുകള്‍ വല്ലാതെ നിറഞ്ഞിരുന്നു..അത്രയും മതിയായിരുന്നു ആ സേവകന്. അദ്ദേഹത്തിന്റെ  നിറഞ്ഞ കണ്ണിലെ ആ ഭാവം..അതിന്റെ അര്‍ഥം..ഹൃദയത്തിന്റെ ഭാഷയില്‍ അയാള്‍ ഗ്രഹിച്ചെടുത്തു.
 
കാലു പിന്നെ ഒന്നും ചിന്തിച്ചില്ല..ഒരു നിമിഷം വൈകിയില്ല.. തന്റെ യജമാനനെ എടുത്തു തോളിലേക്കിട്ടു.ഇരുട്ടിലേക്ക് ഇറങ്ങി നടന്നു..ഉറച്ച കാല്‍വെപ്പുകളോടെ..അടുത്ത ഗ്രാമത്തിലേക്ക്..! അയാള്‍ ചെന്നെത്തിയതും ശരിയായ ലക്ഷ്യത്തിലേക്ക് തന്നെ!(സുഹൃത്തും വൈദ്യനുമായ ഭോലാറാമിന്റെ അരികില്‍) അതിനുള്ള കരുത്ത്  അയാളില്‍  നിറച്ചത് തന്റെ യജമാനനോടുള്ള ഭക്തി..സ്നേഹം..അകമഴിഞ്ഞ സമര്‍പ്പണം ഇതൊക്കെ ആകാം..അവര്‍ക്കിടയിലുള്ള ബന്ധം എന്തുതന്നെ ആയാലും,അത് പറിച്ചെറിയുവാനാകാത്ത ഒരു ആത്മബന്ധം തന്നെ..സംശയമില്ല!
 
ഇത് പോലെ മറ്റൊരു പുലരിയില്‍ രോഗവിമുക്തനായ യജമാനനോടൊപ്പം സ്വഗ്രാമത്തില്‍ അയാള്‍ വീണ്ടും തിരിച്ചെത്തിയേക്കാം..അവരുടെ ജീവിതതാളം പഴയ ക്രമത്തിലുമായേക്കാം..പുതിയ ഗ്രാമത്തിലെത്തിയ അവര്‍  അത്തരം പുതിയ പ്രതീക്ഷകളിലാണ്..കാരണം, എന്തിനുമുള്ള ഉള്‍ക്കരുത്ത് പകരാന്‍ അവര്‍ക്ക് പരസ്പരം കഴിയുമെന്നുള്ളത്  കൊണ്ട്‌ തന്നെ!

Tuesday 2 August 2011

തെക്കേഅറ

കണ്ണടച്ചിരുന്നിട്ടും..കാറിലിരിക്കേ തറവാടിനോട്‌ അടുക്കുന്നത് നന്ദിനി അറിഞ്ഞു..കാറ്റിന് വല്ലാത്ത കുളിര്‍മ..കണ്ടം കഴിഞ്ഞു..പാലം പിന്നിട്ട്  കഷ്ടി ദൂരമേ ഉള്ളൂ..വലിച്ചടുപ്പിക്കും പോലെ ഒരു ആകര്‍ഷണം..കണ്ണു തുറന്നതും കാര്‍ നിന്നതും ഒരുമിച്ച്..മുറ്റം വരെ കാര്‍ ചെല്ലില്ല..പടിക്കെട്ടാണ്..16 പടികള്‍..കാറില്‍ നിന്നു ഇറങ്ങി ചുറ്റുമൊന്നു കണ്ണോടിച്ചു നന്ദ..3വര്‍ഷങ്ങള്‍ക്കു മുന്‍പേ അച്ഛന്‍ മരിച്ചപ്പോള്‍ ആണ് അവസാനമായി വന്നത്..പക്ഷെ ഇത്തവണത്തെ വരവിനു വ്യത്യാസം ഉണ്ട്..മടങ്ങി പോക്കില്ല ഇനി..!

"എന്താ കുട്ടി അവിടെ നിക്കണേ കേറി പോരൂ."
ഉണ്ണിയമ്മ എന്ന നന്ദയുടെ അമ്മ, പടിക്കെട്ടിനു മേലെ നിന്നു വിളിച്ചു..നന്ദ പെട്ടിയെടുക്കാന്‍ തുനിഞ്ഞതും..കുട്ടന്‍ നായര്‍ അത് ഏറ്റെടുത്തിരുന്നു..ഒരു മന്ദഹാസത്തില്‍ നന്ദി സൂചിപ്പിച് അവള്‍ പടിക്കെട്ട് കയറി..അമ്മ മകളെ ഒന്നു നോക്കി..10 വര്‍ഷത്തെ ദാമ്പത്യം..വിവാഹ ജീവിതം.. ഡല്‍ഹിയിലെ ഗോസായി കോടതിയില്‍ അവസാനിപ്പിച്ച് വന്നിരിക്കുന്നു.. അമ്മയാവാന്‍ കഴിയാത്തത് തടസമില്ലാത്ത മോചനകാരണം..ഒന്നു ചേര്‍ത്ത് പിടിച്ച്  കോട്ടണ്‍  സാരിയില്‍ പൊതിഞ്ഞ ഉദരത്തില്‍ ഉണ്ണി അമ്മ വേദനയോടെ തലോടി..മനസിലെ വേവ് മറ്റൊന്ന് ആണെങ്കിലും ചോദിച്ചത് ഇങ്ങനെ..

"മോള് ഒന്നും കഴിച്ചില്ലേ?"
"ഇല്ല്യ അമ്മെ..എനിയ്ക്ക് വിശപ്പില്യ..വിശപ്പെന്നല്ല ഒന്നുല്ല്യ എനിക്ക്..10 വര്‍ഷക്കാലത്തെ വീര്പുമുട്ടല്‍..അത് തീര്‍ന്ന സമാധാനം..അത്ര തന്നെ"  സ്വരചേര്‍ച്ച ഇല്ലായിരുന്നു രാമനാഥനും നന്ദയും തമ്മില്‍..എങ്ങനാ ഉണ്ടാകുക?..നാട്ടുമ്പുറത്ത് വളര്‍ന്നൊരു പെണ്ണും ദില്ലിയില്‍ വളര്‍ന്ന പരിഷ്കാരി പയ്യനും..ഉണ്ണിയമ്മ ഓര്‍ത്തു..ഒക്കെ നേരത്തെ ചിന്തിക്കാരുന്നു..നന്ദയ്ക്ക് അമ്മയാകാന്‍ കഴിയാത്തത് മറ്റൊരു കാരണം.. സുകൃതക്ഷയം.. അവള്‍ടെ വിധിയും..അല്ലാതെന്താ?..
"ഇതാണോ അമ്മയുടെ അപ്പു? നന്ദയുടെ ചോദ്യം കേട്ട്  ഉണ്ണിയമ്മ അങ്ങോട്ട് നോക്കി..
ഓടി വന്ന അപ്പു എന്ന 12 വയസുകാരന്‍..നന്ദയെ കണ്ടു ജാള്യതപ്പെട്ടു..
"അതെ..നീ ആദ്യം കാണ്വല്ലേ അപ്പുനെ..അതെങ്ങനെ 3 വര്ഷായിരിക്കുന്നു നീ ഇവിടെ വന്നിട്ട്..അപ്പുനെ ഇങ്ങട് കൂട്ടീട്ട് നീ പിന്നെ വന്നിട്ടില്ലല്ലോ..നിയ്ക്ക് ഒരു തുണ..സ്നേഹിക്കാനും കൊഞ്ചിക്കാനും ഒരാള് ..ഇല്ല്യേ അപ്പു?"
അപ്പു നാണത്തോടെ ചിരിച്ചു.
"എന്നെ അറിയുമോ?"നന്ദ തിരക്കി.
"ഉമ്മ്മം.."
"ആരാ?"
"നന്ദേടത്തി.."നന്ദ ചിരിച്ചു..അവന്റെ കവിളില്‍ ഒന്നു തൊട്ടു..
മാളിക കെട്ടിലേക്ക് കയറി നന്ദ.ഊണെടുത്തു വക്കാന്‍ ഉണ്ണിയമ്മ മാറിയ തക്കം നോക്കി അവള്‍ എട്ടു കെട്ട് ചുറ്റി.. തെക്കേ അറയ്ക്കരികിലേക്ക് ചെന്നു..ഹാന്‍ഡ്‌ ബാഗില്‍ നിന്ന്  ഒളിപ്പിച് വച്ച ഒരു പൊതിയെടുത്ത്‌ തുറന്നു..ചെറിയ കരിവളകള്‍..ജനലിന്റെ ചെറിയ വിടവിലൂടെ അത് ഓരോന്നായി ഉള്ളിലേക്കിട്ടു.....പെട്ടന്ന് കടന്നു വന്ന ഉണ്ണിയമ്മ അത് കണ്ടെങ്കിലും..കാണാത്തതായി നടിച്ചു..നന്ദ വേഗം ബാഗ് അടച്ചു..

************************************************************
സന്ധ്യനേരം..
മുകളിലെ അറയില്‍..നന്ദ കുളി കഴിഞ്ഞു നെറ്റിയില്‍ ഭസ്മക്കുറി ചാര്‍ത്തി..സിന്ദൂരം തൊട്ട വിരല്‍ നെറുക വരെ ചെന്നതാണ്.. പെട്ടെന്ന് ഓര്‍ത്തു..ഇനി അതിന്റെ ആവശ്യമില്ല..അവള്‍ക്കു വല്ലാത്ത ശാന്തത അനുഭവപ്പെട്ടു.
"കുട്ടിയേ...എന്തെടുക്കാ അവിടെ നീ"? ഉണ്ണിയമ്മയുടെ  സ്വരം.
"പടിക്കെട്ടു  കയറി കഷ്ടപ്പെടണ്ട അമ്മെ..ഞാന്‍ അങ്ങട്ട് വരാം.." നന്ദ വേഗം എഴുന്നേറ്റു..  അപ്പോഴേക്കും ഉണ്ണിയമ്മ മുറിയിലെത്തി കഴിഞ്ഞിരുന്നു..അമ്മയും മകളും..ഒരുപാട് നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരുന്നു..നന്ദയുടെ മനസ് നോവുന്ന ഒന്നും ഇടയ്ക്കു വീഴാതിരിക്കാന്‍ ഉണ്ണിയമ്മ പ്രത്യേകം ശ്രദ്ധിച്ചു.
 
"മാധവേട്ടന്‍..മാധവേട്ടന്റെ വല്ല വിവരവും?" അമ്മയുടെ കണ്ണില്‍ നോക്കാതെ ഇടയ്ക്കു നന്ദ തിരക്കി.
"എപ്പോ വന്നാലും..വിളിച്ചാലും കുട്ടിക്കിതേ ചോദിക്കാനുള്ളൂ?" ഉണ്ണിയമ്മ നീരസപ്പെട്ടു.
"രാമനാഥന്‍ വേറെ വേളി തരായി അല്ലെ?" ഉണ്ണിയമ്മ വിഷയം മാറ്റി.
"ഉം..ഞാന്‍ ഒഴിയാന്‍ കാത്തിരിയ്ക്കാരുന്നു കൂടെ പഠിച്ച നോര്തിന്ത്യക്കാരി..അന്നേ ഉള്ള ബന്ധാ..ഇടക്കെപ്പോഴോ അവര്‍ ഒന്നകന്നപ്പോ ഇടയ്ക്കു കേറി വേളിയായി പോയതാ ഞാന്‍.."അവള്‍ ഒന്നു നിര്‍ത്തി..നെടുവീര്‍പോടെ...!
"എനിക്ക് കുട്ടിയുണ്ടാവില്ലാത്രേ..അങ്ങനെ ഒരു പഴി സ്ത്രീകളുടെ മേല്‍ എളുപ്പം ചാരാമല്ലോ..ഒരിക്കല്‍ നൊന്തു പ്രസവിച്ചതല്ലേ അമ്മെ ഞാന്‍ ഒരു കുഞ്ഞിനെ.. ആയുസുണ്ടായില്ലങ്കിലും..!!!!ആ എനിക്ക്..ഞാന്‍.."
"നന്ദെ പതുക്കെ" അവരെ കൂടാതെ മറ്റാരും അവിടെ ഇല്ലായിരുന്നിട്ടും ഉണ്ണിയമ്മ ഭയന്നു.
സുധീര്ഖമായ  മൌനം...
"വേലുപ്പിള്ള മരിച്ചിട്ടും മാധവേട്ടന്‍ വരവുണ്ടായില്ല ഇല്ല്യേ അമ്മെ?" അല്‍പനേരത്തെ  മൌനത്തിനു ശേഷം വീണ്ടും നന്ദ തിരക്കി..അവളുടെ ചിന്തകള്‍ അപ്പോഴും മാധവനെ ചുറ്റിപറ്റിയാണെന്ന് മനസിലാക്കിയ  ഉണ്ണിയമ്മ മിണ്ടിയില്ല..

***********************************************************
മാധവന്‍..
നന്ദയുടെ തറവാട്ടില്‍ കുട്ടന്‍ നായര്‍ക് മുന്നേ കാര്യസ്ഥന്‍ ആയി ഉണ്ടായിരുന്ന വേലുപ്പിള്ളയുടെ അകന്ന ബന്ധുക്കാരന്‍.7വയസില്‍ അനാഥനായ അവന്‍ വേലുപ്പിള്ളയുടെ വീട്ടില്‍ വളര്‍ന്നു.നന്ദയേക്കാള്‍ നാല് വയസിന് മുതിര്‍ന്നവന്‍..ഒരുമിച്ച് കളിച് വളര്‍ന്നവര്‍..വളര്ന്നപോള്‍ പ്രായത്തിനനുസരിച്ച് അടുപ്പത്തിനും നിറം മാറി മാധവന്റെ മനസില്‍..!നന്ദയെ ജീവനായിരുന്നു അവന്‌.നന്ദിനിക്ക് 18 വയസു മുതല്‍ വിവാഹ ആലോചനകള്‍ വരാന്‍ തുടങ്ങി.ഇനിയും കാത്തിരുന്നാല്‍..മാധവന്‍്‍ ഭയന്നു.മറച്ചു വച്ച പ്രണയം അറിയിക്കാന്‍ ചെന്ന അവനെ നന്ദ ആവുന്നതും കളിയാക്കി.ഒപ്പം താക്കീതും..പക്ഷെ വര്‍ഷങ്ങളായുള്ള സ്നേഹം..പ്രണയം നഷ്ടപെടാന്‍ അവന്‌ വയ്യായിരുന്നു..
 
എട്ടു കെട്ടും തറവാട്ടില്‍  ഉള്ളവരും ഞെട്ടിയത് നന്ദ ഗര്‍ഭം ധരിച്ചപ്പോഴാണ്. അപ്പോഴേക്കും ഒരുപാട് വയ്കിപ്പോയിരുന്നു.ആളെ അറിഞ്ഞ് അറുത്ത്  കൊല്ലാന്‍ തയാറായി,തിരുവായ്ക്ക് എതിര്‍ വായ്‌ ഇല്ലാത്ത തറവാട്കാരണവന്മാര്‍..!
 
മാധവന്റെ പേര് മാത്രം മിണ്ടിയില്ല നന്ദ.അവനെ കൊന്നു കളയും എന്ന്‌ അറിയാമായിരുന്നു.എന്തോ അതവള്‍ ഇഷ്ടപ്പെട്ടില്ല..അവന്‍ ഇഷ്ടം അറിയിച്ചപ്പോള്‍  ആദ്യം തമാശയായും..നിര്‍ബധമായപ്പോള്‍ ശല്യമായും തോന്നി..മറ്റാരുമില്ലായിരുന്ന ഒരു ദിവസം വാല്യക്കാരന്‍ ചെക്കന്റെ കയില്‍ കീഴടങ്ങേണ്ടി വന്ന നിസ്സഹായതക്ക് ഒടുവില്‍, അടങ്ങാത്ത ദേഷ്യവും വെറുപ്പുമായി അവനോട്‌..!അന്ന്..അന്നവള്‍ കരഞ്ഞില്ല പകരം അവന്‍ കരഞ്ഞു.."എന്നോട് പൊറുക്കണം..നഷ്ടപെടാന്‍ വയ്യ..അതാ ഇങ്ങനെ..!!"

തറവാടിനുള്ളിലെ അടച്ചിട്ട മുറിയില്‍ പുറം ലോകമറിയാതെ തടവിലാക്കപ്പെട്ട ഗര്‍ഭകാലം..! "കൂടെ വരണം എവിടെയെങ്കിലും പോയി ജീവിക്കാന്‍" -ആ സമയം മാധവന്‍ ആവശ്യപ്പെട്ടു.അവനതിന്‌ ഇപ്പോള്‍ യോഗ്യതയുണ്ട്.മറ്റെല്ലാ അയോഗ്യതകളും ഒരൊറ്റ തെറ്റ് കൊണ്ടു അവന്‍ മായ്ച്ചു കളഞ്ഞിരിക്കുന്നു..
"കുഞ്ഞുണ്ടായിട്ട്..ഇരുപത്തെട്ടാമത്തെ ദിവസം..അന്ന് നമ്മള്‍ പോകുന്നു ഈ ദേശം വിട്ട്‌..."- അവന്‍ അറിയിച്ചു.നന്ദ മറിച്ചൊന്നും പറഞ്ഞില്ല.
 
ഉള്ളില്‍ വളരുന്ന കുഞ്ഞിനൊപ്പം അവള്‍ടെ മനസ്സില്‍  അവനോടുള്ള വെറുപ്പ്‌ കുറഞ്ഞു വന്നു.മുകളിലെ മുറിക്കുള്ളില്‍ അടച്ചിട്ട പിഴച്ച പെണ്ണ് , അവനൊഴികെ മറ്റുള്ളവര്‍ക്ക് അറപ്പും വെറുപ്പും ചതുര്ധിയുമായിരുന്നു..ആ മുറിയുടെ ജനാലയ്കല്‍ നിന്നാല്‍ കാണാന്‍ പാകത്തില്‍ മാധവന്‍ തന്റെ പുറംപണികള്‍ അങ്ങോട്ടേക്ക് മാറ്റും..അവന്റെ ചിരി ,നോട്ടം, സ്നേഹം ഒക്കെ ക്രമേണ കുഞ്ഞിനോടൊപ്പം അവള്‍ടെ മനസിലും വളരാന്‍ തുടങ്ങി.ഇടയ്ക്കിടെ കുഞ്ഞ് വളരുന്ന കാണാന്‍ അവന്‍ എന്തേലും കാരണമുണ്ടാക്കി തറവാടിനുള്ളില്‍ കയറിപ്പറ്റും.അവള്‍ക്കു വേണ്ടി ഇഷ്ടമുള്ളതെന്തെങ്കിലും ആ കൈയില്‍ കരുതിയിട്ടുമുണ്ടാകും.... ! തുലാം മാസത്തില്‍ കുഞ്ഞിന്റെ വരവ് കണക്ക് കൂട്ടി..28ന്‌ പുറപ്പെടാന്‍ അവളും മനസോരുക്കി..
 
************************************************************
തുലാം മാസത്തിലെ ഒരു പ്രഭാതം..
കണ്ണു തുറന്ന നന്ദ കണ്ടത് വേവലാതി പൂണ്ട അമ്മയെ മാത്രമാണ്..ഒരു രാവുമുഴുവന്‍ നീണ്ടു നിന്ന പേറ്റുനോവ്..കിടക്കുന്നതിന്റെ ഇടതുവശത്തും പിന്നെ വലതുവശത്തും അവള്‍ കൈ പരതി..ചോദ്യം പൂണ്ട കണ്ണുകളോടെ അവള്‍ ഉണ്ണിയമ്മയെ നോക്കി..
"വിധിച്ചില്ല മോളെ..കന്യാവ് ആയി.."
നന്ദിനി നടുങ്ങി പോയി..കുഞ്ഞു മരിച്ചിരിക്കുന്നു!തളര്ച്ചയുടെയും തകര്ച്ചയുടെയും ദിവസങ്ങളായിരുന്നു അവള്‍ക്ക് പിന്നീട്..
തറവാടിനുള്ളില്‍ തെക്കേഅറയുടെ തറയില്‍ ചുവരിനോട് ചേര്‍ത്ത് ആണ് കുഞ്ഞിനെ അടക്കം ചെയ്തിരിക്കുന്നത് എന്ന്‌ നന്ദയെ അറിയിച്ചു..പ്രാചീനമായ ആചാരം..നവജാത ശിശുക്കള്‍ ദുര്മരണപ്പെട്ടാല്‍ "കന്യാവ്" എന്നാ പറയുക..അവരെ വീടിനുള്ളിലാണത്രേ  അടക്കം ചെയ്യുക..പുറമേ ആയാല്, ദുര്മന്ത്രവാദികള്‍ ഉള്ള കാലം-അവര്‍ ദുരാചാരങ്ങള്‍ക്കും ദുഷ്ക്രിയകള്‍ക്കും കുഞ്ഞുങ്ങള്‍ടെ ശരീരം എടുത്ത്  ഉപയോഗിച്ച് കളയും.അത്കൊണ്ടാണ് വീടിനുള്ളില്‍ , തെക്കേ അറയില് തന്നെ അടക്കി, മുറി എന്നെന്നേക്കുമായി താഴിട്ടു പൂട്ടിയത് ..
 
കുഞ്ഞുണ്ടായ ദിവസം മുതല്‍ മാധവനെ കാണാന്‍ ഇല്ല.!!!നാട് വിട്ടു പോയതായി നന്ദിനിയ്കറിയാന്‍  കഴിഞ്ഞു..കുഞ്ഞു നഷ്ടപെട്ട സങ്ക്ടമാകുമോ എന്നവള്‍ സംശയിച്ചു..എന്നാലും തന്നോട് ഒരു വാക്ക് പറയാതെ പോയത്..?വടക്ക് എങ്ങോ ശമ്പളം ഉള്ള ജോലി തരായെന്ന് കാര്യസ്തന്‍ വേലുപ്പിള്ളയും അറിയിച്ചു.അമ്മയോടെങ്കിലും എല്ലാം തുറന്നു പറയാതിരുന്നതില്‍ അവള്‍ക്ക് അപ്പോള് വിഷമം തോന്നി.അവന്‍ തന്നെ മനപൂര്‍വം ഒഴിവാക്കി പോയതാണോ ???നന്ദ തീര്‍ത്തും നിസ്സഹായ ആയിരുന്നു..എന്നിട്ടും 2 വര്‍ഷത്തോളം ആ എട്ടുകെട്ടിനുള്ളില്‍ അവള്‍ കാത്തിരുന്നു..തെക്കേഅറയില്‍ കന്യാവായി ഉറങ്ങുന്ന കുഞ്ഞിന്‌ കരിവളയും ചാന്തും കണ്മഷിയും വാങ്ങി ജനാലയുടെ വിടവിലൂടെ മുറിക്കുള്ളിലേക്ക് ഇട്ടു-ഒതുക്കിയ വേദനയോടെ..!
2 വര്‍ഷക്കാലവും..മാധവന്‍ വന്നില്ല..!
ദില്ലിയില്‍ പഠിച്ച വളര്‍ന്ന രാമനാഥന്റെ ആലോചന വന്നപ്പോ നന്ദിനിക്ക് എതിര്‍ത്തു നില്‍ക്കാനായില്ല..എല്ലാം മറച്ച് വച്ച്  ധിറുതി പിടിച്ചൊരു കല്യാണം... അതാണിപ്പോ  അവസാനിച്ചിരിക്കുന്നത്.
 
************************************************************
 
"അമ്മയെന്താ മിണ്ടാത്തത്?"കട്ടിലിലേക്ക് ഒന്ന് കൂടി ചാരി ഇരുന്നു കൊണ്ട് നന്ദ ചോദിച്ചു.ഉണ്ണിയമ്മയുടെ മനസ് വല്ലാത്ത ചിന്തയിലാണെന്ന് നന്ദയ്ക്ക് തോന്നി. മാധവേട്ടന്റെ കാര്യം ചോദിച്ചാല്‍ എപ്പൊഴും അത് പതിവാണ്.അമ്മ ചിന്തകളില്‍ മൂടി ഇരിക്കും."സത്യം പറയമ്മേ മാധവേട്ടന്‍ ഒരിക്കലെങ്കിലും വന്നിരുന്നോ?ഞാന്‍ ഡല്‍ഹിയിലായിരുന്ന ഈ 10 വര്‍ഷത്തിനിടെ?"
 
ഉണ്ണിയമ്മ വീര്‍പ്പുമുട്ടി.."അമ്മക്കറിയാം എല്ലാം..ഈ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്റെ അര്‍ഥം.."അവര്‍ അര്ധവത്തായി മകളെ നോക്കി.നന്ദിനി ഞെട്ടി.ഈ നിമിഷം വരെ ആരോടും പറഞ്ഞിരുന്നില്ല..അവര്‍ക്കിടയില്‍ എന്താണ് ഉണ്ടായതെന്ന്.അമ്മയോട്‌ പോലും..!!എന്നിട്ടും ഇതെങ്ങനെ?
"മാധവേട്ടന്‍ വന്നിരുന്നോ അമ്മെ?അമ്മയോട്  പറഞ്ഞോ?" അവള്‍ വിറച്ചു..

മകളുടെ മുഖത്ത് നിന്നും മച്ചിലേക്ക് ഉണ്ണിയമ്മ മിഴി പായിച്ചു.നേര്യതിന്റെ തുംബാല്‍ ഒന്ന് മുഖം തുടച്ചു...ഇനി എന്തിനാണ് എല്ലാം മറച്ചു വച്ചിട്ട്?ആര്‍ക്ക് എന്തു നേട്ടം?-ഒരു മാത്റ അവര്‍ ചിന്തിച്ചു.പിന്നെ പതിഞ്ഞ സ്വരത്തില്‍  പറഞ്ഞു:- 

"വന്നിരുന്നു..ഇപ്പോഴൊന്നുമല്ല..നിനക്ക് ആ കുഞ്ഞു പിറന്ന അന്ന്.!അന്ന് രാത്രി..നിന്റെ അച്ഛന്‍ വിളിപ്പിച്ചിട്ട്..! പേറ്റുനോവ്‌ കൊണ്ട് പുളഞ്ഞ നേരത്തെപ്പോഴോ ബോധമില്ലാതെ നീ അവന്റെ പേര് ചൊല്ലി വിളിച്ചു..വാല്യക്കാരി പെണ്ണുങ്ങളാ..അച്ഛനെയും അമ്മാവന്മാരേയും വിവരമറിയിച്ചേ..അപ്പൊ തന്നെ മാധവനെ വിളിപ്പിച്ചു...ആ രാത്രിയില് ..."
 
ഉണ്ണിയമ്മ ഒന്ന്‍ നിര്‍ത്തി...
 
"അമ്മയ്ക്ക് ഒന്നും ചെയ്യാനോ പറയാനോ കഴിയില്ലായിരുന്നല്ലോ..അന്നത്തെ കാലം..എല്ലാരും കൂടെയാ നടുത്തളത്തില്‍..അവനെ..അവനെ..തച്ചു കൊന്നത്.." ഉണ്ണിയമ്മ ആ കാഴ്ച്ചയുടെ നടുക്കത്തോടെ പറഞ്ഞു..
 
നന്ദ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി..അമ്മയുടെ കൈയില്‍ വല്ലാതെ അമര്ത്തി പിടിച്ചു...ഒന്ന് കരയാന്‍ പോലും മറന്ന്‌ അവിശ്വസനീയതയോടെ അവളിരുന്നു കുറെ നേരം.."നീറി നീറി ജീവിച്ച പത്തു പന്ത്രണ്ട് വര്ഷം മുഴുവന്‍ എന്റെ മനസില്‍..ആ കുഞ്ഞും മാധവേട്ടനും മാത്രായിരുന്നു..ഇല്ലാണ്ടാക്കിയതാ അല്ലേ എല്ലാപേരും കൂടി ?" ഇടര്‍ച്ചയോടെ പറയുന്നതിനൊപ്പം അവള്‍  ശക്തിയായി ഒന്നു തേങ്ങി.. ഉണ്ണിയമ്മയുടെ ഉള്ളു പിടച്ചു.
 
"നിന്‍റെ കുഞ്ഞ്..അവന്‍..ജീവനോടെ ഇരിപ്പുണ്ട്..മിടുക്കനായിട്ട്..നിനക്കിനി തരാന്‍ അമ്മയുടെ കൈയില്‍ അവനെ ഉള്ളൂ..നീ ക്ഷമിക്കണം..ചെയ്തവരും ചെയ്യിച്ചവരും ഒക്കെ ദുര്മരണപ്പെട്ടില്ലേ ?നിന്റെ അച്ഛന്‍ ഉള്‍പ്പെടെ..!ക്ഷമിക്കണം നീ..പിതൃക്കളോടും കാരണവന്മാരോടും..!ഗതികിട്ടാതെ അലയുവാ എല്ലാം..!"  ഉണ്ണിയമ്മ കണ്ണു തുടച്ചു.. 
"നിന്റെ കുഞ്ഞാ അവന്‍..അപ്പു..നിന്റെ അച്ഛന്റെ  കാലു പിടിച്ചാ ഞാന്‍ അകലെ ഒരിടത്ത്  വളര്ത്യെ..അദേഹത്തിന്റെ കാലശേഷം ഇങ്ങട് കൂട്ടി..അവനെ ഞാന്‍ ഒന്നും ഇതുവരെ അറിയിച്ചിട്ടില്ല എന്നാലും ഒരു കുറവും ഇല്ലാണ്ട്  തന്നെയാ വളര്‍ത്തിയെ.."-
 
നന്ദയുടെ കണ്ണില്‍ നിന്ന്‌ നീര്‍മുത്തുകള്‍ ധാരയായി ഒഴുകി..
"അപ്പൊ തെക്കേ അറയില്‍?"
ഉണ്ണിയമ്മ ഒന്നു പിടഞ്ഞു..തൊണ്ടയനക്കി..
"അത്..മാ...മാധവനെ..അവിടാ.."
നന്ദ അലറി കരഞ്ഞു..ഉപേക്ഷിച്ച്  പോയതിന് പലപ്പോഴും ശപിച്ചിട്ടുണ്ട്...ചതിച്ചുന്നു കരുതിയിട്ടുണ്ട്...മറ്റൊര് വിവാഹം ചെയ്തത് പോലും ആ ചിന്തയിലാ..എന്നിട്ടും മനസ്സില്‍ കാത്തിരുന്നു..ഒരു നോക്ക് ഒന്നു കാണാന്‍..ഉള്ളിലെ തീയായിരുന്നു അവന്‍ എന്നും..
 
വിറയ്ക്കുന്ന കൈകളോടെ നന്ദ തെക്കേ അറ തുറന്നു..പൊടിയും ചിലന്തി വലയും നിറഞ്ഞ അറ..വര്‍ഷങ്ങള്‍ക്കു മുന്പ് അവളെ അവന്‍ സമ്മതമില്ലാതെ സ്വന്തമാക്കിയ തെക്കേ അറ..അവളുടെ കുഞ്ഞിനെ അടക്കം ചെയ്തെന്ന്  അവള്‍ വിശ്വസിച്ച അറ..പലപ്പോഴായി കുഞ്ഞിനിട്ട കരിവളകള്‍ പലതും പൊട്ടിയും അല്ലാതെയും ചിതറി കിടന്നിരുന്നു.. തുരുംബെടുത്ത ഒരു കൈക്കോട്ട് ചാരി വച്ച നിലയില്‍..അതിനപ്പുറം ചുമരിനോട് ചേര്‍ത്ത് ആറടി തറയോട് ഇളക്കി മാറ്റി കുഴി വെട്ടി മൂടിയിരിക്കുന്നത് കാണാം..ആ മണ്കൂന യുടെ ഒരറ്റത്ത് അവള്‍ ഒന്നു തൊട്ടു..അവന്റെ കാല്‍പാദമാണോ ശിരസ്സാണോ എന്ന് നിശ്ചയമില്ലാതെ... അവളുടെ കണ്ണില്‍ നിന്ന് അടര്‍ന്നു വീണ കണ്ണുനീരില്‍ ആ മണല്‍തരികള്‍ ഉരുകി..
 
************************************************************
കറുത്ത വാവ്..
അപ്പു ബലി അര്‍പ്പിക്കുകയാണ്..മരിച്ചു പോയ അച്ഛനും.. അതേ അച്ഛനെ മരണത്തിലേക്കയച്ച മുത്തശ്ശനും വല്യമ്മാവന്മാര്‍ക്കും വേണ്ടി.. കുടുംബത്തിലെ ഏകആണ്‍തരി ആണ് അവന്‍.മാധവന്റെയും നന്ദിനിയുടെയും മകന്‍..!
അവന്‍ നല്‍കുന്ന ,ഒരു പിടി ബലിചോറിനായി ഒരു കൂട്ടം ആത്മാക്കള്‍ ആര്‍ത്തിയോടെ ചുറ്റും കാത്തു നിന്നു-ഭൂമിയില്‍ ചെയ്തുപോയ പാപത്തിന്റെ  ഓര്മയോടെ..!